കോട്ടയം സ്വദേശികളായ അജി, ഷിജാബ്, തൃശൂർ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് പിടിയിലായത്. മഫ്തിയിലെത്തിയ എസിപി വികെ രാജുവാണ് മൂന്ന് പേരേയും കരിമരുന്ന് ഷെഡ്ഡിന് സമീപത്തുനിന്ന് പിടികൂടിയത്. അറസ്റ്റിലായവരിൽ നവീൻ എന്നയാൾ പടക്ക കച്ചവടക്കാരനാണ്.
പൂരം വെടിക്കെട്ട് കാണാൻ കഴിയാതെ വന്നതാണ് പടക്കം പൊട്ടിക്കാൻ കാരണമായതെന്നാണ് വിവരം. മൂന്ന് പേരേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. അതേസമയം, തൃശൂർ പൂരം വെടിക്കെട്ട് നാളെ വൈകീട്ട് 6.30ന് നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മഴയെ തുടർന്നാണ് ബുധനാഴ്ച പുലർച്ചെ മൂന്നിന് നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റിവെച്ചിരുന്നത്. ജില്ലാ ഭരണകൂടം ഇരു ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വരുന്ന അഞ്ച് ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിൻെറ മുന്നറിയിപ്പുണ്ട്. ഇതുമൂലം വെടിക്കെട്ട് ഇനിയും വൈകിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
0 Comments