മൂന്നു ലക്ഷത്തി എൺപത്തൊന്നായിരം രൂപ പിഴയും കോടതി വിധിച്ചു. ദേഹോപദ്രവം ഏല്പ്പിക്കുക, ആവർത്തിച്ചുള്ള ലൈംഗീക അതിക്രമത്തിന് ഇരയാക്കുക, പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടിക്കെതിരെയുള്ള ലൈംഗീകാതിക്രമം,രക്ഷകർത്വത്തിൽ കഴിഞ്ഞിരുന്ന കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുക തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കുറ്റങ്ങൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
കുട്ടിയുടെ മൂത്ത സഹോദരനെ മർദിച്ചു കൊന്നെന്ന കേസിലും വിചാരണ നേരിടുന്ന ഇയാൾ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. 2019-ലാണ് കേസിനാസ്പദമായ സംഭവം. കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുൺ ആനന്ദ് ഇവരുടെ അമ്മയ്ക്കൊപ്പം താമസിച്ചുവരുകയായിരുന്നു.
കുട്ടിയുടെ മൂത്ത സഹോദരനെ മർദിച്ചു കൊന്നെന്ന കേസിലും വിചാരണ നേരിടുന്ന ഇയാൾ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. 2019-ലാണ് കേസിനാസ്പദമായ സംഭവം. കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുൺ ആനന്ദ് ഇവരുടെ അമ്മയ്ക്കൊപ്പം താമസിച്ചുവരുകയായിരുന്നു.
ഇതിനിടെ മാർച്ച് 28-ന് മൂത്തകുട്ടിയെ തലയോട്ടി തകർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നരവയസ്സുകാരനായ ഇളയകുട്ടി ലൈംഗീകാതിക്രമത്തിന് ഇരയായെന്നും കണ്ടെത്തിയത്. തുടർന്ന് പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർചെയ്തു. ഇതിനിടെ, പരിക്കേറ്റ മൂത്ത കുട്ടി ഏപ്രിൽ ആറിന് ചികിത്സയിലിരിക്കെ മരിച്ചു.
0 Comments