NEWS UPDATE

6/recent/ticker-posts

യുവതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു; പുഴയിൽ ജീവനൊടുക്കി യുവാവ്

ആലുവ: വ്യാഴാഴ്ച വൈകിട്ടു മാർത്താണ്ഡവർമ പാലത്തിൽനിന്നു പെരിയാറിൽ ചാടി മരിച്ച യുവാവിനെയും തായിക്കാട്ടുകര ഗാരിജിനു സമീപം ട്രെയിനിനു മുന്നിൽ ചാടി മരിച്ച യുവതിയെയും തിരിച്ചറിഞ്ഞു. എടത്തല സ്വദേശികളായ താഴത്തേടത്ത് ശ്രീകാന്ത് (34), പുത്തൻവീട്ടിൽ മഞ്ജു (42) എന്നിവരാണു മരിച്ചത്.[www.malabarflash.com]


നൊച്ചിമയിൽ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥയായ മഞ്ജു ജോലി കഴിഞ്ഞു സ്കൂട്ടറിൽ ഗാരിജിനു സമീപം എത്തി ട്രെയിനിനു മുന്നിലേക്കു ചാടുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ശ്രീകാന്ത് അവിടെനിന്ന് ഓട്ടോയിൽ ആലുവയിൽ എത്തിയാണു പുഴയിൽ ചാടിയതെന്നു പോലീസ് പറഞ്ഞു. മൃതദേഹം മുങ്ങൽ വിദഗ്ധർ കണ്ടെടുത്തു.

ഡ്രൈവറായ ശ്രീകാന്ത് 3 മാസമായി മഞ്ജുവിന്റെ വീടിനടുത്തു വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഒരേ ദിവസം ആത്മഹത്യ ചെയ്യാൻ ഇരുവരും തീരുമാനിച്ചതായി ഫോൺ സംഭാഷണങ്ങളിൽനിന്നു വ്യക്തമായതായി പോലീസ് പറഞ്ഞു. ഇരുവരുടെയും സംസ്കാരം നടത്തി.


പിറളി മാളേക്കപ്പടി താഴത്തേടത്ത് ജയചന്ദ്രന്റെയും കോമളത്തിന്റെയും മകനാണു ശ്രീകാന്ത്. അവിവാഹിതനാണ്. സഹോദരി: അഞ്ജലി. പയ്യന്നൂർ സ്വദേശി ചന്ദ്രൻ പിള്ളയുടെയും വിജിയുടെയും മകളാണു മഞ്ജു. ഭർത്താവ്: എടത്തല തേക്കിലക്കാട്ടുമൂല പുത്തൻവീട്ടിൽ രാജ്കുമാർ. മക്കൾ: അഭിരാജ്, മനു.

Post a Comment

0 Comments