ഭാര്യ നളിനിയെ വ്യാഴാഴ്ച രാത്രി കാണാതായിരുന്നു. ശനിയാഴ്ച രാവിലെ ബേക്കല്‍ പോലീസില്‍ പരാതിയും നല്കി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം നളിനി ഒളിച്ചോടിയതായി പോലീസ് കണ്ടെത്തി. ബേക്കല്‍ പോലീസ് യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉച്ചവരെ പോലീസ് സ്റ്റേഷനിൽ കാത്തിരുന്നിട്ടും ഭാര്യ എത്താത്തതിനെ തുടർന്ന് വിനോദ് വീട്ടിലേക്ക് തന്നെ തിരിച്ചുപോയി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം നളിനി ഒളിച്ചോടിയതായി പോലീസ് കണ്ടെത്തി. ബേക്കല്‍ പോലീസ് യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉച്ചവരെ പോലീസ് സ്റ്റേഷനിൽ കാത്തിരുന്നിട്ടും ഭാര്യ എത്താത്തതിനെ തുടർന്ന് വിനോദ് വീട്ടിലേക്ക് തന്നെ തിരിച്ചുപോയി.
ഇതിനിടയിൽ ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ എനിക്ക് നിങ്ങളെ വേണ്ടെന്നും എന്നെകുറിച്ച് അന്വേഷിക്കേണ്ടെന്നും പറഞ്ഞിരുന്നുവത്രെ. ഈ മാനസികവിഷമത്തെതുടർന്നാണ് വിനോദ് ജീവനൊടുക്കിയതെന്നാണ് പറയുന്നത്.
വൈകുന്നേരം വീട്ടുകാരാണ് വിനോദിനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ജി ല്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി ല്ല.
ഇതിനിടെ 4 മണിയോടെ പോലീസ് സ്റ്റേഷനിലെത്തിയ നളിനി താൻ കാമുകന്റെ കൂടെ പോകാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് തിരിച്ച് പോവുകയായിരുന്നു.
0 Comments