കൂട്ടുകാരായ മറ്റു നാലുപേർക്കൊപ്പം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3ന് കുളിക്കാനെത്തിയതായിരുന്നു. അഞ്ചരയോടെ രണ്ടു പേർ മുങ്ങുന്നതു കണ്ട മറ്റു നാലുപേർ സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സമീപവാസികളെത്തി ദിൽജിത്തിനെ ആദ്യം കരയ്ക്കെത്തിച്ചു. ബേക്കൽ പോലീസിന്റെ വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാഞ്ഞങ്ങാടുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണു നന്ദഗോപന്റെ മൃതദേഹം കണ്ടെടുത്തത്.
പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം എട്ടാം ക്ലാസിലേക്ക് പ്രവേശനം കാത്തിരിക്കുകയാണ് ദിൽജിത്ത്. അമ്മ: രേഷ്മ.
കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്കൂൾ 9–ാം ക്ലാസ് വിദ്യാർഥിയാണ് നന്ദഗോപൻ. അമ്മ:ഷീബ, സഹോദരി: നന്ദന.
മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
0 Comments