കുഞ്ഞ് തന്റേത് തന്നെയാണെന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും നാട്ടുകാര്‍ കേട്ടില്ല. തടഞ്ഞു വെച്ചവര്‍ വഞ്ചിയൂര്‍ പോലീസില്‍ വിവരമറിയിച്ചു. പൊലീസ് അമ്മയെയും കുഞ്ഞിനെയും സ്റ്റേഷനിലെത്തിച്ചു.
ഒടുവില്‍ സുജാത സ്റ്റേഷനില്‍ വെച്ച് തന്റെ ഭര്‍ത്താവ് കരിയപ്പയെ വിളിച്ചു. കീചെയിനിലും അരിമണിയിലും പേരെഴുതി വില്‍ക്കുന്നയാളാണ് കരിയപ്പ. സ്വന്തം മകളാണെന്ന് തെളിയിക്കാന്‍ മകള്‍ ജനിച്ച രേഖയും ഫോട്ടോകളുമായി കരിയപ്പ സ്റ്റേഷനിലെത്തി. ഇത് കണ്ടതോടെയാണ് ഇവരെ വിട്ടയച്ചത്.
ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നുണ്ടോ എന്നാണ് സ്വന്തം കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് നാട്ടുകാരോടും പോലീസുകാരോടും സുജാത ചോദിച്ചത്. 'ഇത് ഞങ്ങളുടെ പൊന്നുമോളാണ്. വെളുത്ത നിറമുണ്ടെന്ന് കരുതി കുഞ്ഞ് ഞങ്ങളുടേതല്ലാതാവുമോ. തന്റെ അഞ്ച് മക്കളും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നാണോ,' സുജാത പോലീസിനോട് ചോദിച്ചു.
ഒടുവില്‍ സുജാത സ്റ്റേഷനില്‍ വെച്ച് തന്റെ ഭര്‍ത്താവ് കരിയപ്പയെ വിളിച്ചു. കീചെയിനിലും അരിമണിയിലും പേരെഴുതി വില്‍ക്കുന്നയാളാണ് കരിയപ്പ. സ്വന്തം മകളാണെന്ന് തെളിയിക്കാന്‍ മകള്‍ ജനിച്ച രേഖയും ഫോട്ടോകളുമായി കരിയപ്പ സ്റ്റേഷനിലെത്തി. ഇത് കണ്ടതോടെയാണ് ഇവരെ വിട്ടയച്ചത്.
ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നുണ്ടോ എന്നാണ് സ്വന്തം കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് നാട്ടുകാരോടും പോലീസുകാരോടും സുജാത ചോദിച്ചത്. 'ഇത് ഞങ്ങളുടെ പൊന്നുമോളാണ്. വെളുത്ത നിറമുണ്ടെന്ന് കരുതി കുഞ്ഞ് ഞങ്ങളുടേതല്ലാതാവുമോ. തന്റെ അഞ്ച് മക്കളും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നാണോ,' സുജാത പോലീസിനോട് ചോദിച്ചു.
സ്വന്തം കുഞ്ഞാണെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്താന്‍ തയ്യാറാണെന്നും സുജാതയ്ക്ക് പറയേണ്ടി വന്നു. ഇതിനിടെ നാട്ടുകാരെടുത്ത സുജാതയുടെയും കുഞ്ഞിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
0 Comments