കഴിഞ്ഞ സെപ്റ്റംബർ 19നാണ് പെൺകുട്ടി പള്ളിക്കൽ പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള വീട്ടിൽ തൂങ്ങിമരിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്തു പോലീസ് അന്വേഷണം നടത്തിയിരുന്നു.
പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പും, മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്നാണ് അഭിൽ ദേവിനെക്കുറിച്ചു വിവരം ലഭിച്ചതെന്നു പോലീസ് പറഞ്ഞു. മരണ ദിവസം പെൺകുട്ടിയെ 40 തവണ അഭിൽ ദേവ് വിളിച്ചിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ പീഡനം നടന്നതിന്റെ സൂചനയും ലഭിച്ചു. ഒളിവിലായിരുന്ന ഇയാളെ പാറശാലയിൽ നിന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ, പോക്സോ നിയമം എന്നിവ പ്രകാരമാണ് അഭിൻ ദേവിന്റെ പേരിൽ കേസ്.
പെൺകുട്ടിയിൽ നിന്നു കൈക്കലാക്കി പണയം വച്ചിരുന്ന സ്വർണാഭരണങ്ങൾ പൊലീസ് വീണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ അഭിൽ ദേവിനെ റിമാൻഡ് ചെയ്തു.
പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പും, മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്നാണ് അഭിൽ ദേവിനെക്കുറിച്ചു വിവരം ലഭിച്ചതെന്നു പോലീസ് പറഞ്ഞു. മരണ ദിവസം പെൺകുട്ടിയെ 40 തവണ അഭിൽ ദേവ് വിളിച്ചിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ പീഡനം നടന്നതിന്റെ സൂചനയും ലഭിച്ചു. ഒളിവിലായിരുന്ന ഇയാളെ പാറശാലയിൽ നിന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ, പോക്സോ നിയമം എന്നിവ പ്രകാരമാണ് അഭിൻ ദേവിന്റെ പേരിൽ കേസ്.
പെൺകുട്ടിയിൽ നിന്നു കൈക്കലാക്കി പണയം വച്ചിരുന്ന സ്വർണാഭരണങ്ങൾ പൊലീസ് വീണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ അഭിൽ ദേവിനെ റിമാൻഡ് ചെയ്തു.
പള്ളിക്കൽ ഇൻസ്പെക്ടർ പി.ശ്രീജിത്ത്, എസ്.ഐ.എം.സഹിൽ, എഎസ്ഐ അനിൽകുമാർ, സിവിൽ പോലീസ് ഓഫിസർമാരായ മനോജ്, സന്തോഷ്,ഷമീർ എന്നിവരാണ് അന്വേഷണം നടത്തിയത്.
0 Comments