2017 ഓഗസ്റ്റ് 5ന് രാത്രി 10ന് കൂടി ഭർത്താവ് ജോസ് ഓടിച്ചു വന്ന കാറിൽ മുൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു മിനി. കാണക്കാരി വെമ്പള്ളിയിൽ എത്തിയപ്പോൾ ശക്തമായ മഴയത്ത് എതിർദിശയിൽ ഓടിച്ചുവന്ന വാഹനത്തിന്റെ വെളിച്ചം ഡിം ചെയ്യാതിരുന്നതിനെത്തുടർന്ന് കാർ കലുങ്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ മിനിക്ക് ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഇടതുകാൽ മുറിച്ചുനീക്കേണ്ടിവന്നു. അപകടത്തിൽ ജോസിനും പരുക്കേറ്റിരുന്നു. ഹർജിക്കാരിയുടെ കോടതിച്ചെലവും പലിശയും ഉൾപ്പെടെയുള്ള നഷ്ടപരിഹാരത്തുക ഒരുമാസത്തിനകം കാറിന്റെ ഇൻഷുറൻസ് കമ്പനി നൽകണമെന്നു കോടതി ഉത്തരവിട്ടു. ഹർജിക്കാരിക്കുവേണ്ടി, അഭിഭാഷകരായ വി.ബി.ബിനു, സി.എസ്.ഗിരിജ എന്നിവർ ഹാജരായി.
ഗുരുതരമായി പരുക്കേറ്റ മിനിക്ക് ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഇടതുകാൽ മുറിച്ചുനീക്കേണ്ടിവന്നു. അപകടത്തിൽ ജോസിനും പരുക്കേറ്റിരുന്നു. ഹർജിക്കാരിയുടെ കോടതിച്ചെലവും പലിശയും ഉൾപ്പെടെയുള്ള നഷ്ടപരിഹാരത്തുക ഒരുമാസത്തിനകം കാറിന്റെ ഇൻഷുറൻസ് കമ്പനി നൽകണമെന്നു കോടതി ഉത്തരവിട്ടു. ഹർജിക്കാരിക്കുവേണ്ടി, അഭിഭാഷകരായ വി.ബി.ബിനു, സി.എസ്.ഗിരിജ എന്നിവർ ഹാജരായി.
0 Comments