ഇവരെ കഴിഞ്ഞമാസം 13നാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ ഇവർ താമസിക്കുന്ന കെട്ടിടത്തിന്‍റെ ഉടമസ്ഥനായ സുരേന്ദ്ര രാജ്പുത് പിടിയിലായി. കൊലപാതകത്തിനും മൃതദേഹങ്ങൾ കുഴിച്ചിടുന്നതിനും സഹായിച്ച അഞ്ചുപേർ കൂടി ഇയാൾക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഏഴ് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സുരേന്ദ്രയും കൊല്ലപ്പെട്ട രൂപാലിയും തമ്മിലുള്ള ബന്ധമാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. പിന്നീട് സുരേന്ദ്ര മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതിന് പ്രതികാരമായി സുരേന്ദ്ര വിവാഹം കഴിക്കാനിരുന്ന കുട്ടിയുടെ ഫോട്ടോയും ഫോൺനമ്പരും രൂപാലി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതിൽ കുപിതനായാണ് സുരേന്ദ്ര രൂപാലിയെ കൊല്ലാൻ തീരുമാനിച്ചത്.
മറ്റു കുടുംബാംഗങ്ങൾ തനിക്കെതിരായ ഗൂഢാലോചനയിൽ പങ്കെടുത്തെന്ന തെറ്റിദ്ധാരണയിലാണ് അവരെ കൂടി കൊന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മാറ്റി കത്തിച്ചുകളഞ്ഞു. എട്ടടി താഴ്ചയിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ വേഗം അഴുകുന്നതിന് വേണ്ടി അവയ്ക്കുമേൽ ഉപ്പും യൂറിയയും വിതറുകയും ചെയ്തു.
0 Comments