നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ പതിനായിരം പോലീസുകാരെ നിയോഗിച്ചു. ഈ ജില്ലകളുടെ അതിർത്തികൾ അടയ്ക്കും.
ട്രിപ്ൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ:
- ബേക്കറി, പലവ്യഞ്ജനക്കടകള്‍ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം
- ഹോട്ടലുകൾ, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിൽ പാർസൽ, ഹോംഡെലിവറി
- ബാങ്കുകള്‍ ചൊവ്വ, വെള്ളി, സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒന്നുവരെ
- മരുന്നുകട, പെട്രോള്‍ പമ്പ് തുറക്കും
- പത്രം, പാല് എന്നിവ രാവിലെ ആറിന് മുമ്പ് വീടുകളിലെത്തിക്കണം
- വീട്ടുജോലിക്കാര്‍, ഹോം നഴ്സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം
- പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര് മുതലായവര്‍ക്കും ഓണ്‍ലൈന്‍ പാസിൽ അടിയന്തര അനുമതി
- വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി
- ജില്ല അതിര്‍ത്തികള്‍ അടക്കും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവർക്ക് മാത്രം യാത്രാനുമതി
- അകത്തേക്കും പുറത്തേക്കും ഒരു റോഡൊഴികെ കണ്ടെയ്ൻമെൻറ് സോണ്‍ മുഴുവനായും അടയ്ക്കും
- ആള്‍ക്കൂട്ടം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന. ക്വാറൻറീൻ ലംഘനം കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതികവിദ്യ.
- ക്വാറൻറീൻ ലംഘിക്കുന്നവര്‍ക്കും സഹായം നല്‍കുന്നവർക്കുമെതിരെ നടപടി
- ഭക്ഷണമെത്തിക്കാനാവശ്യമായ നടപടികള്‍ക്ക് വാര്‍ഡ് സമിതികള്‍ നേതൃത്വം നല്‍കണം. കമ്യൂണിറ്റി കിച്ചനുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഉപയോഗപ്പെടുത്തണം. അതിൽ കവിഞ്ഞ സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ഒഴിവാക്കണം
- ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രദേശങ്ങൾ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഏല്പിക്കും
0 Comments