NEWS UPDATE

6/recent/ticker-posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച മൂന്നരക്കോടി തട്ടിയതിന് പിന്നിൽ തൃശൂരിലെ നേതാക്കൾ

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച മൂന്നരക്കോടി രൂപ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത കേസിൽ അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. സംഭവത്തിന് പിന്നിൽ തൃശൂരിൽനിന്നുള്ള രണ്ട് നേതാക്കളാണെന്നും പോലീസിന് വിവരം ലഭിച്ചു.[www.malabarflash.com]

തട്ടിപ്പ് നാടകം ആസൂത്രണം ചെയ്തത് തൃശൂരിലെ പാർട്ടി ഓഫിസിലാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കാൻ ദേശീയ പാർട്ടി എത്തിച്ച രേഖകളില്ലാത്ത മൂന്നരക്കോടിയാണ് പാർട്ടി നേതാക്കൾ തന്നെ വാഹനാപകട നാടകമുണ്ടാക്കി തട്ടിയത്. ഈ മാസം മൂന്നിന് രാവിലെ കൊടകരയിലായിരുന്നു സംഭവം.

കള്ളപ്പണം കടത്തുകയായിരുന്ന കാറിൽ മറ്റൊരു കാറിടിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. പ്രചാരണത്തിന്റെ അവസാനത്തിൽ ഉപയോഗിക്കാനായി എത്തിച്ചതായിരുന്നു പണം. കർണാടകയിൽ നിന്നാണ് കേരളത്തിലേക്കുള്ള തുക കൊടുത്തയച്ചത്. ഇത് കോഴിക്കോട് വെച്ചാണ് വിവിധ ജില്ലകളിലേക്കായി വീതിച്ചത്.

Post a Comment

0 Comments