NEWS UPDATE

6/recent/ticker-posts

സർ, ഇതൊന്ന് എടുത്ത്കൊണ്ട് പോകാമോ...?; അപകടം ഒഴിവാക്കാൻ ലക്ഷ്യമിട്ട സിഗ്നൽ സംവിധാനം അപകടം വരുത്തും. നാട്ടുകാരും യാത്രക്കാരും പ്രതിഷേധത്തിൽ

പാലക്കുന്ന് : അപകടം ഒഴിവാക്കാൻ പാലക്കുന്ന് സർക്കിളിൽ സ്ഥാപിച്ച സിഗ്നൽ സംവിധാനം ഏറെ തിരക്കേറിയ ടൗണിൽ ആശ്വാസമായിരിക്കുമെന്നാണ് നാട്ടുകാർ സ്വാഭാവികമായും കരുതിയത്. വർഷങ്ങൾ പിന്നിട്ടെങ്കിലും അത്‌ ഇന്നേവരെ പ്രവർത്തിച്ചില്ലെന്നതിൽ അവർക്കിപ്പപ്പോൾ യാതൊരു കുണ്ഠിതവുമില്ല.[www.malabarflash.com]

ഈ സാധനം അടിവേരോടുകൂടി ഉടനെ മാറ്റിയില്ലെങ്കിൽ ടൗണിൽ വൻ അപകടം ഉണ്ടാകുമെന്നതിന്റെ സൂചനയെന്നോണം ഇതോ ടനുബന്ധിച്ച് സ്ഥാപിച്ച മറ്റൊരു സിഗ്നൽ സ്തംഭം ബുധനാഴ്ച്ച  നിലം പൊത്തി വീണു. 

കെഎസ്ഇബി വിഭാഗം പാലക്കുന്ന് കവലയിലെ വൻ മരത്തിലെ ശിഖരങ്ങൾ വെട്ടി മാറ്റുന്നതിടെ ഒരെണ്ണം തൊട്ടടുത്ത തൂണിൽ ചെറുതായൊന്ന് മുട്ടിയതോടെ അടിഭാഗം ഇളകി നിലംപൊത്തുമെന്നായപ്പോൾ സ്റ്റാന്ഡിലെ ഡ്രൈവർമാർ ഓടി യെത്തി താങ്ങി താഴെക്ക് മാറ്റിവെച്ചു. അല്ലായിരുന്നു വെങ്കിൽ തിരക്കിട്ട റോഡിൽ അപകടം ഉറപ്പായിരുന്നു.

തുടർന്നാണ് മറ്റു സിഗ്നൽ സ്തംഭങ്ങളുടെ ഉറപ്പും നാട്ടുകാർ പരിശോധിച്ചത്. ഏത് സമയത്തും കടപുഴകി വീഴാവുന്ന അവസ്ഥയിൽ ഇവിടെ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ തൂണുകൾ അടിഭാഗം പൂർണമായും തുരുമ്പിച്ചിരിക്കുന്നു.

അപകട സാധ്യത മുന്നില്‍ കണ്ട് നോക്കുത്തിയായ പാലക്കുന്നിലെ ട്രാഫിക് തൂണുകള്‍ ഉടന്‍ പറിച്ചു മാറ്റണമെന്ന് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കെ എസ് ടി പി റോഡു നിര്‍മാണത്തോടനുബന്ധിച്ചാണ് തിരക്കേറിയ പാലക്കുന്ന് കവലയില്‍ കൂറ്റന്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനമൊരുക്കിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാളിതു വരെ അത് പ്രവര്‍ത്തിച്ചിട്ടില്ല. ഇപ്പോള്‍ പി ഡബ്ല്യൂ ഡി യുടെ കീഴിലാണ് റോഡ്. പഴക്കം മൂലം അപകട സാധ്യത മുന്നില്‍ കണ്ട് ഇവ മാറ്റണം. നാട്ടില്‍ ഉത്സവ സീസണ്‍ തിരക്കിലായിരിക്കും വരും ദിവസങ്ങള്‍. കഴിഞ്ഞ ദിവസം ഒരെണ്ണം വീഴാനിരിക്കെ ഡ്രൈവര്‍മാര്‍ മാറ്റി വെച്ചതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.

ഈ മാസം പതിനായിരങ്ങള്‍ ഒത്തുകൂടുന്ന ഭരണി ഉത്സവനാളിലെ തിക്കും തിരക്കും ഏറെ അനുഭവപ്പെടുന്ന ഇടമാണിത്. ഇപ്പോള്‍ വിവാദമായിരിക്കുന്ന ട്രാഫിക് സിഗ്‌നല്‍ കേവലം നോക്കുകുത്തി മാത്രമാണ്. തുരുമ്പിച്ച ഒരെണ്ണം കഴിഞ്ഞ ദിവസം വീണതിന്റെ അടിഭാഗം പൂര്‍ണമായും ദ്രവിച്ചിട്ടുണ്ട്.
മറ്റു പ്രധാന തൂണുകളും ഇതേ അവസ്ഥയിലായിരിക്കുയാണ്. വലിയൊരപകട സാധ്യത കണ്ട് ഉത്സവത്തിന് മുമ്പായി ഇവ മാറ്റണമെന്ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പ്രസിഡന്റ് ഉദയമംഗലം സുകുമാരനും ആവശ്യപ്പെട്ടു.

Post a Comment

0 Comments