NEWS UPDATE

6/recent/ticker-posts

വിഷ്ണുപ്രിയയുടെ തല അറുത്തെടുത്ത് സുഹൃത്തിനെ കാണിച്ച് അയാളെയും കൊലപ്പെടുത്തുക; ശ്യാംജിത്തിന്റെ പദ്ധതി ഇങ്ങനെയായിരുന്നു

കണ്ണൂര്‍: അതിക്രൂരമായി വിഷ്ണുപ്രിയയുടെ തല അറുത്തെടുക്കാന്‍ പ്രതി ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. വിഷ്ണുപ്രിയയുടെ തല അറുത്തെടുത്ത് പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കാണിച്ച് അയാളെയും കൊല ചെയ്യാനായിരുന്നു ശ്യാംജിത്തിന്റെ പദ്ധതി.[www.malabarflash.com]

തല അറുത്തെടുക്കാനായി ഓണ്‍ലൈന്‍ വഴി ചെറിയ വുഡ് കട്ടര്‍ പ്രതി വാങ്ങിയിരുന്നു. എന്നാല്‍ അതിന്റെ ബ്ലേഡ് പ്രവര്‍ത്തിക്കാതെ വന്നപ്പോഴാണ് ഇരുമ്പിന്റെ ചെറിയ ഉളി വാങ്ങിയത്. ഇത് കൊണ്ട് കുത്തി എല്ലുകള്‍ പൊട്ടിച്ച ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. എന്നാല്‍ കഴുത്ത് വേര്‍പ്പെടുത്താന്‍ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് പുറത്ത് കടന്നുവെന്നും പ്രതി പോലീസിന് മൊഴി നല്‍കി.

പോലീസ് അന്വേഷണ സംഘത്തോട് മുന്നില്‍ ചെയ്ത ക്രൂരത കൂസലില്ലാതെയാണ് ശ്യാംജിത്ത് വിശദീകരിച്ചത്. കൃത്യത്തില്‍ യാതൊരു മനസ്താപവുമില്ലെന്ന തലത്തിലാണ് ശ്യാംജിത്തിന്റെ മറുപടികള്‍. 'എനിക്കിപ്പോള്‍ 25 വയസേയുള്ളൂ. 14 വര്‍ഷമല്ലേ ശിക്ഷ?. അത് ഗൂഗിളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 39ാം വയസ്സില്‍ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ല', എന്നാണ് ശ്യാംജിത്ത് പോലീസ് അന്വേഷണ സംഘത്തോട് പറഞ്ഞത്. 

കൊലപാതകം നടത്താന്‍ ശ്യാംജിത്തിന് പ്രചോദനമായത് സീരിയല്‍ കില്ലര്‍ സിനിമകളാണ്. അഞ്ചാം പാതിരയെന്ന സിനിമ ശ്യാംജിത്തിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കൊണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താന്‍ തീരുമാനിച്ചത്. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ സാക്ഷിയാക്കാനാണ് പോലീസ് നീക്കം.

Post a Comment

0 Comments