NEWS UPDATE

6/recent/ticker-posts

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

തൊടുപുഴ: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ഇടനിലക്കാരന്‍ കുമാരമംഗലം മംഗലത്ത് വീട്ടില്‍ ബേബി എന്ന രഘു (51), വര്‍ക്ക് ഷോപ് ജീവനക്കാരനായ പടി.കോടിക്കുളം പാറപ്പുഴ പിണക്കാട്ടുവീട്ടില്‍ തോമസ് ചാക്കോ (27), തൊടുപുഴ ടൗണില്‍ ലോട്ടറി വില്‍പനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്ത് വീട്ടില്‍ ബിനു (43), വാഴക്കുളത്ത് കെ.എസ്.ഇ.ബി ജീവനക്കാരനായ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് ഭാഗത്ത് വാളമ്പിള്ളില്‍ വീട്ടില്‍ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ ഭാഗത്ത് കൊട്ടൂര്‍ വീട്ടില്‍ തങ്കച്ചന്‍ (56), മലപ്പുറം പെരിന്തല്‍മണ്ണ ചേതന റോഡില്‍ കെ.എസ്.ആര്‍.ടി.സി ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ ജോണ്‍സണ്‍ (50) എന്നിവരെയാണ് പോക്സോ ചുമത്തി തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


ഇടനിലക്കാരനായ ബേബി പെൺകുട്ടിക്ക് ജോലി സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തങ്കച്ചനെ പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് തങ്കച്ചനും മറ്റു പ്രതികളും ചേർന്ന് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബേബിയുടെ പരിചയക്കാരാണ് മറ്റ് പ്രതികള്‍. ഇവരില്‍നിന്ന് പണം വാങ്ങിയ ശേഷമാണ് ബേബി പെൺകുട്ടിയെ കൈമാറിയതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. 

തുടര്‍ന്ന് തൊടുപുഴ ഡിവൈ.എസ്.പി സി.ജി. ജിം പോൾ, ഇന്‍സ്‌പെക്ടര്‍ വി.സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ ഏതാനും ചിലര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments