രണ്ടു മാസത്തെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് മാന്നാർ വൈദ്യുതി ഓഫീസിലെ ജീവനക്കാരായ ഉത്തമൻ, വിജയൻ, അമർജിത് എന്നിവർ മനോജിന്റെ വീട്ടിൽ എത്തിയത്. വൈദ്യുതി വിച്ഛേദിക്കാൻ ആയി മീറ്ററിന് അടുത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ ലൈൻമാൻ ആയ ഉത്തമന്റെ കൈപിടിച്ചു തിരിക്കുകയും അടിക്കുകയും ചെയ്തു എന്നാണ് പരാതി.
മൊബൈൽഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു. തുടർന്ന് വെട്ടുകത്തിയുമായി എത്തിയപ്പോൾ മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു. എഐടിയുസി യൂണിയൻ അംഗമാണ് പരിക്കേറ്റ ഉത്തമൻ.
0 Comments