സംസ്ഥാനത്ത് കരിപ്പൂരിലും കൊച്ചിയിലുമായിരുന്നു പുറപ്പെടൽ കേന്ദ്രങ്ങളുണ്ടായിരുന്നത്. എന്നാൽ, ഇത്തവണ കൊച്ചി മാത്രമാണുള്ളത്. കരിപ്പൂരിൽ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിലാണ് കരിപ്പൂരിന് പകരം കണ്ണൂരിന് വേണ്ടി സർക്കാർ ശ്രമം നടത്തുന്നത്. കണ്ണൂരിലും പുറപ്പെടൽ കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയടക്കം നേരത്തേ ആവശ്യപ്പെട്ടിരുന്നു.മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിൽ മാത്രമാണ് രണ്ട് കേന്ദ്രങ്ങൾ അനുവദിച്ചിരുന്നത്.
പുറപ്പെടൽ കേന്ദ്രങ്ങൾ പരമാവധി കുറക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. കരിപ്പൂരിന് വേണ്ടി മുറവിളി ശക്തമായതോടെയാണ് സംസ്ഥാന ഇടപെടലുണ്ടായത്. എന്നാൽ കരിപ്പൂരല്ലെങ്കിൽ കണ്ണൂരിൽ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം സർക്കാർ മുന്നോട്ടു വെക്കുമ്പോൾ അത് കരിപ്പൂരിനെ അവഗണിക്കാനാണെന്ന വിമർശനവും ഉയരുന്നുണ്ട്.
കരിപ്പൂരിലെ നിലവിലെ സാഹചര്യം ഉപയോഗിച്ചാണ് കണ്ണൂരിൽ അനുമതി നേടിയെടുക്കാൻ ശ്രമം നടക്കുന്നത്. ഇത് യാഥാർഥ്യമായാൽ ഹജ്ജ് സർവിസ് ഉപയോഗിച്ച് കണ്ണൂരിൽ വിദേശവിമാന കമ്പനികൾക്ക് അനുമതി നേടിയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
0 Comments