NEWS UPDATE

6/recent/ticker-posts

1500 രൂപയെ ചൊല്ലി തർക്കം: ക്രൂരമർദനമേറ്റ് യുവാവ് മരിച്ച സംഭവത്തിലെ പ്രതികൾ റിമാൻഡിൽ

വണ്ടൂർ: ബൈക്കിന്റെ കാർബറേറ്ററുമായി ബന്ധപ്പെട്ട പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ക്രൂരമർദനമേറ്റ് യുവാവ് മരിച്ച കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു.[www.malabarflash.com] 

പോരൂർ ചാത്തങ്ങോട്ടുപുറം വേലാപറമ്പൻ ശിവപ്രസാദിന്റെ മകൻ വിഷ്ണുവാണ് (23) കഴിഞ്ഞദിവസം മരിച്ചത്. പിടിയിലായ ചാരങ്കാവ് കോളനിയിലെ മേലേകളത്തിൽ രൂപേഷ് (24), വിഷ്ണു (22), പന്നിക്കോട് ഷൈജു (27), അക്കരമേൽ രാജേഷ് (27) മഠത്തൊടി സുധീഷ് എന്ന മണി (24), പാലാതൊടി ദേവദാസൻ (24) എന്നിവരെയാണ് പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തത്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണു വർക്ക് ഷോപ്പ് ജീവനക്കാരനാണ്. അവിടെ ജോലി ചെയ്യുകയായിരുന്ന പ്രതി രൂപേഷ് ബൈക്കിന്റെ കാർബറേറ്റർ ജിഷ്ണുവിന് നൽകിയിരുന്നു. ഇതിന്റെ പണമായ 1500 രൂപ രൂപേഷ് വിഷ്ണുവിന്റെ വീട്ടിലെത്തി അമ്മയിൽ നിന്ന് വാങ്ങി. എന്നാൽ, പണം നേരത്തെ രൂപേഷിന് നൽകിയിരുന്നു. തുക പിതാവ് ശിവപ്രസാദും വിഷ്ണുവും തിരിച്ചുചോദിച്ചതോടെ മൂന്ന്ദിവസം മുമ്പാണ് മർദനമേറ്റത്. 

കല്ല് കൊണ്ടുള്ള അടിയിൽ വിഷ്ണുവിന്റെ തലക്കും നെഞ്ചിലും പരിക്കേറ്റിരുന്നു. ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു.

Post a Comment

0 Comments