'ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യമില്ല. ഏകാധിപത്യമാണ്. കര്‍ഷകര്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ അവിടെ സെഷന്‍ 144 ഏര്‍പ്പെടുത്തിയത്. ബിജെപി വാഗ്ദ്ധാനം ചെയ്ത രാമ രാജ്യമല്ല ഇത്. കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി.' മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. ഭവാനിപുരിലെ ഗുരുദ്വാര സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.
കഴിഞ്ഞ ദിവസമാണ് യു.പിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനം കര്‍ഷക സമരത്തിന് നേരേ പാഞ്ഞ് കയറിയത്. നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കര്‍ഷകര്‍ മൃതദേഹങ്ങളുമായി സമരം ചെയ്തിരുന്നു. കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്നും ഉറപ്പ് നല്‍കിയതോടെയാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിട്ടുനല്‍കുകയും ചെയ്തു
സംഭവസ്ഥലത്തേക്ക് വരാന്‍ ശ്രമിച്ച പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ യു.പി പോലീസ് വിവിധ സ്ഥലങ്ങളില്‍ തടഞ്ഞതും അറസ്റ്റ് ചെയ്തതും പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമരത്തിന് പൂര്‍ണ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
ഇതിനിടെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എംപിയായ വരുണ്‍ ഗാന്ധി കര്‍ഷകര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് രംഗത്ത് വന്നിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
0 Comments