NEWS UPDATE

6/recent/ticker-posts

കടലെണ്ണയുടെ മറവിൽ കൊണ്ടുവന്നത് മയക്കുമരുന്ന്; മുംബൈ തുറമുഖത്ത് 125 കോടിയുടെ ഹെറോയിനുമായി വ്യവസായി പിടിയിൽ

മുംബൈ: കടലെണ്ണ ഇറക്കുമതിയുടെ മറവിൽ നവിമുംബൈയിലെ നവ ശേവ തുറമുഖത്തെത്തിയ 125 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസ് യൂനിറ്റാണ് (ഡി.ആർ.ഐ ) 25 കിലോ ഹെറോയിൻ പിടികൂടിയത്.[www.malabarflash.com]


ഇറാനിൽനിന്ന് കൊണ്ടുവരുകയായിരുന്നു. ഇറക്കുമതി വ്യവസായിയായ ജയേഷ് സാംഗ്വിയെ ഡി.ആർ.ഐ  അറസ്റ്റ് ചെയ്തു. സന്ദീപ് തക്കറുടെ പേരിലുള്ള ഇറക്കുമതി ലൈസൻസ് ഓരോ ലോഡിനും 10,000 റിയാൽ എന്ന വ്യവസ്ഥയിൽ ജയേഷ് നടത്താൻ ഏറ്റെടുക്കുകയായിരുന്നുവെന്ന് ഡി.ആർ.ഐ  ഉദ്യോഗസ്ഥർ പറഞ്ഞു.

10 വർഷത്തെ വ്യവസായ ബന്ധത്തി‍െൻറ പേരിലുള്ള വിശ്വാസത്തി‍െൻറ പേരിലാണ് ലൈസൻസ് ജയേഷിന് കൈമാറിയതെന്നും മയക്കുമരുന്ന് കടത്തുമായി ബന്ധമില്ലെന്നും സന്ദീപ് മൊഴി നൽകി. ജയേഷ് വലിയ റാക്കറ്റി‍െൻറ ഭാഗമാണെന്നും കടൽമാർഗം മയക്കുമരുന്ന് എത്തിച്ചുകൊടുക്കലാണ് ചുമതലയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

0 Comments