NEWS UPDATE

6/recent/ticker-posts

ദുബൈയില്‍ മരിച്ച ഉദുമ സ്വദേശിയുടെ മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് എട്ട് പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഉദുമ സ്വദേശിയുടെ മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സും പിക് അപ് വാനും കാറും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരുക്ക്.[www.malabarflash.com]

ആംബുലന്‍സ് ഡ്രൈവര്‍ ഉദുമ സ്വദേശി ശ്രീജിത് ( 42 ), സഹോദരന്‍ ബാബുരാജ് ( 35 ), വിദേശത്ത് നിന്നും മൃതദേഹത്തോടൊപ്പം വന്ന രവീന്ദ്രന്‍ ( 40 ) ഇയാളുടെ ഭാര്യ ബന്ധുക്കളായ മൂന്ന് പേര്‍ , പിക്അപ്പ് വാന്‍ ഡ്രൈവര്‍ പടന്നപ്പാലം സ്വദേശി ഷെയ്ഖ് അലി ( 50 ) , മകന്‍ അബ്ദുള്‍ ഖാദര്‍ ( 29 ) എന്നിവര്‍ക്കാണ് പരിക്കേറ്റത് .

വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ പഴയങ്ങാടി കെ.എസ്.പി.ടി റോഡില്‍ അടുത്തില ഇറക്കത്തില്‍ ആണ് ആംബുലന്‍സ് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ് ഡ്രൈവറുടെയും പിക് അപ്പ് വാന്‍ ഡ്രൈവറുടെയും നില ഗുരുതരമാണ്.

ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് പുതിയ പുരയിലെ രാഘവന്റെ മകന്‍ സുധീഷ് (33)ന്റെ മൃതദേഹംവുമായി വരുമ്പോഴാണ് അപകടം.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദുബൈയിലെ താമസിക്കുന്ന മുറിയില്‍ സുധീഷിനെ മരിച്ച നിലയില്‍ കണ്ടത്. ഒന്നര വര്‍ഷം മുമ്പാണ് സുധീഷ് ദുബൈയിലേക്ക് പോയത്. അമ്മ: രോഹിണി. സഹോദരങ്ങള്‍: രതീഷ്, ലതിക.

Post a Comment

0 Comments