76 കാരിയായ ശകുന്തള ഗെയ്ക്വാദാണ് മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഏതാനും ദിവസം മുമ്പാണ് ശകുന്തളക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് മെയ് 10ന് അവരെ ബാരാമതിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ കുടുംബം തീരുമാനിച്ചു.
ഇവരെ സ്വകാര്യ വാഹനത്തിൽ ബാരാമതിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ ഇവർക്ക് കിടക്ക ലഭിച്ചിരുന്നില്ല. കിടക്കക്കായി കാറിൽ കാത്തിരിക്കുമ്പോൾതന്നെ ശകുന്തള അബോധാവസ്ഥയിലായി. ഇവർ ചലിക്കാതായതോടെ മരിച്ചെന്ന വിശ്വാസത്തിൽ കുടുംബാംഗങ്ങൾ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
ഇവരെ സ്വകാര്യ വാഹനത്തിൽ ബാരാമതിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ ഇവർക്ക് കിടക്ക ലഭിച്ചിരുന്നില്ല. കിടക്കക്കായി കാറിൽ കാത്തിരിക്കുമ്പോൾതന്നെ ശകുന്തള അബോധാവസ്ഥയിലായി. ഇവർ ചലിക്കാതായതോടെ മരിച്ചെന്ന വിശ്വാസത്തിൽ കുടുംബാംഗങ്ങൾ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
തുടർന്ന് ബന്ധുക്കളെ വിവരംഅറിയിക്കുകയും അന്ത്യകർമങ്ങൾക്കുള്ള ഒരുക്കം ആരംഭിക്കുകയും ചെയ്തു. ബന്ധുക്കൾ ചുറ്റുംകുടിയിരുന്ന് കരയാൻ ആരംഭിച്ചപ്പോഴാണ് ശകുന്തള പെട്ടെന്ന് കണ്ണ് തുറന്നത്. തുടർന്ന് ഇവർ എഴുന്നേറ്റ് ഇരിക്കുകയും ചെയ്തു.
ആദ്യം അമ്പരന്നെങ്കിലും വീട്ടുകാർ ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബാരാമതിയിലെ മുധലെ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസുകാരൻ സന്തോഷ് ഗെയ്ക്വാദ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ ചികിത്സയ്ക്കായി വയോധികയെ ബാരാമതിയിലെ സിൽവർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡോ. സദാനന്ദ് കേൽ പറഞ്ഞു.
ആദ്യം അമ്പരന്നെങ്കിലും വീട്ടുകാർ ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബാരാമതിയിലെ മുധലെ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസുകാരൻ സന്തോഷ് ഗെയ്ക്വാദ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ ചികിത്സയ്ക്കായി വയോധികയെ ബാരാമതിയിലെ സിൽവർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡോ. സദാനന്ദ് കേൽ പറഞ്ഞു.
0 Comments