കാസർകോട്: സർക്കാറിന്റെ കോവിഡ് നിർദേശങ്ങൾ ലംഘിച്ച് ആളുകളെ കുത്തിനിറച്ച് ഓടിച്ച സഹകരണ ബസിനും സ്വകാര്യ ബസിനും എതിരെ പോലീസ് കേസെടുത്തു. കാസർകോട് ജില്ല ബസ് സഹകരണ സംഘത്തിന്റെ വരദരാജപൈ ബസിനും സ്വകാര്യബസായ സുപ്രിയ ബസിനും എതിരെയാണ് കേസെടുത്തത്.[www.malabarflash.com]
കഴിഞ്ഞദിവസം വൈകീട്ട് ആറിന് കാസർകോട്ടുനിന്ന് ചെർക്കള വഴി പൈക്ക മുള്ളേരിയ ഭാഗത്തേക്ക് പോകുകയായിരുന്ന വരദരാജപൈ ബസിൽ വാതിൽപടിയിൽ വരെ ആളെ കയറ്റിയത് ചിലർ വിഡിയോ എടുത്ത് പോലീസിന് അയച്ചുകൊടുത്തിരുന്നു.
കൊറോണക്ക് കയറാൻ സ്ഥലമില്ല എന്ന് ട്രോളുമായി വിഡിയോ വൈറലാവുകയും ചെയ്തു. മലയോര മേഖലകളിലേക്ക് ബസുകൾ വളരെ കുറവാണ്. ആകെയുള്ള ബസുകളിൽ വൈകുന്നേരങ്ങളിൽ ആളുകൾക്ക് വീടുകളിൽ എത്താൻ സൗകര്യമില്ല. സ്വകാര്യ ബസുകൾ നഷ്ടം കാരണം നിരത്തിലിറങ്ങാത്തത് സർവിസ് നടത്തുന്ന ബസുകളിൽ വലിയ തിരക്കിന് കാരണമാകുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വൈകീട്ട് ആറിന് കാസർകോട്ടുനിന്ന് ചെർക്കള വഴി പൈക്ക മുള്ളേരിയ ഭാഗത്തേക്ക് പോകുകയായിരുന്ന വരദരാജപൈ ബസിൽ വാതിൽപടിയിൽ വരെ ആളെ കയറ്റിയത് ചിലർ വിഡിയോ എടുത്ത് പോലീസിന് അയച്ചുകൊടുത്തിരുന്നു.
കൊറോണക്ക് കയറാൻ സ്ഥലമില്ല എന്ന് ട്രോളുമായി വിഡിയോ വൈറലാവുകയും ചെയ്തു. മലയോര മേഖലകളിലേക്ക് ബസുകൾ വളരെ കുറവാണ്. ആകെയുള്ള ബസുകളിൽ വൈകുന്നേരങ്ങളിൽ ആളുകൾക്ക് വീടുകളിൽ എത്താൻ സൗകര്യമില്ല. സ്വകാര്യ ബസുകൾ നഷ്ടം കാരണം നിരത്തിലിറങ്ങാത്തത് സർവിസ് നടത്തുന്ന ബസുകളിൽ വലിയ തിരക്കിന് കാരണമാകുന്നതായി പോലീസ് പറഞ്ഞു.
0 Comments