NEWS UPDATE

6/recent/ticker-posts

വിവാഹസൽക്കാരത്തിൽ പങ്കെടുത്ത മൂന്നുപേർക്ക് കോവിഡ്; നവവരനെതിരേ കേസ്

കണ്ണൂർ: കോവിഡ് പ്രതിരോധനിയമം ലംഘിച്ച് വിവാഹസൽക്കാരം നടത്തുകയും ഇതേത്തുടർന്ന് സൽക്കാരത്തിൽ പങ്കെടുത്ത മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സംഭവത്തിൽ നവവരനെതിരേ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. മരക്കാർക്കണ്ടി സ്വദേശിയായ യുവാവിനെതിരേയാണ് കേസെടുത്തത്.[www.malabarflash.com]

കഴിഞ്ഞ ഒമ്പതിനാണ് മഞ്ചേശ്വരം സ്വദേശിനിയുമായുള്ള യുവാവിന്‍റെ വിവാഹം നടന്നത്. ഇതേത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമായവർക്കായി ഈ മാസം 11 ന് മരക്കാർക്കണ്ടിയിലെ വീട്ടിൽ സൽക്കാരവും നടത്തി. ചടങ്ങിൽ മഞ്ചേശ്വരത്തുനിന്നുള്ള പത്തുപേരും കോഴിക്കോട് നിന്നുള്ള മൂന്നുപേരുമടക്കം അമ്പതിലേറെ പേർ പങ്കെടുത്തിരുന്നു.

ഇതിൽ കോഴിക്കോടുനിന്ന് പങ്കെടുത്തവരിൽ ഒരാൾക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ വരന്‍റെ ബന്ധുവിനും സൽക്കാരത്തിൽ പങ്കെടുത്ത പുഴാതി സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. ഇവരുമായി നേരിട്ടു ബന്ധപ്പെട്ട 55 പേർ ക്വാറന്‍റൈനിൽ പോയിരിക്കുകയാണ്. സമ്പർക്കത്തിലായ കൂടുതൽ പേരുടെ പട്ടിക തയാറാക്കിവരികയാണ്.

വിവാഹത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മരക്കാർക്കണ്ടി കണ്ടെയ്ൻമെന്‍റ് സോണാക്കി. ഇവിടെയുള്ള റോഡുകൾ അടച്ചു. വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. മരക്കാർക്കണ്ടി പോലീസ് സ്റ്റേഷനു സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സിറ്റിയിലും കടകൾ തുറക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. പ്രധാന റോഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ജില്ലയില്‍ ഞായറാഴ്ച  47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാകളക്‌ടര്‍ അറിയിച്ചു. ഇവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.

പോലീസ്, ഡിഎസ്‌സി ജീവനക്കാരന്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരില്‍ ഒരാള്‍വീതവും രോഗബാധിതരായി. ബാക്കി നാലുപേര്‍ ബത്തേരിയിലെ മലബാര്‍ ട്രേഡില്‍ ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടവരാണ്.

ദുബായില്‍നിന്ന് ജൂണ്‍ പത്തിന് നെടുമ്പാശേരി വഴി ജി 0425 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശിയായ മുപ്പത്തിമൂന്നുകാരന്‍, 14ന് കണ്ണൂര്‍ വഴി എഫ്‌സെഡ് 4717 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശിയായ നാൽപ്പത്തിനാലുകാരന്‍, പുല്ലിയോട് സ്വദേശിയായ മുപ്പത്തൊന്പതുകാരന്‍ എന്നിവരാണ് വിദേശത്തുനിന്നെത്തിയവര്‍.

ബംഗളൂരുവില്‍നിന്നെത്തിയ പരിയാരം സ്വദേശിനിയായ ഇരുപത്താറുകാരി, ഇരിട്ടി സ്വദേശികളായ മുപ്പത്തഞ്ചുകാരന്‍, ഇരുപത്തേഴുകാരി, കീഴൂര്‍ സ്വദേശിയായ ഇരുപത്തഞ്ചുകാരന്‍, 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ ആലക്കോട് ചിറ്റടി സ്വദേശിനിയായ ഇരുപത്തൊന്പതുകാരി, അഞ്ചരക്കണ്ടി സ്വദേശിയായ മുപ്പത്തിരണ്ടുകാരന്‍, പാനൂര്‍ പുളിയമ്പ്രം സ്വദേശിനിയായ നാൽപ്പത്തെട്ടുകാരി, മൂരിയാട് സ്വദേശിയായ ഇരുപത്തെട്ടുകാരന്‍, കര്‍ണാടകയില്‍നിന്ന് എത്തിയ ആലക്കോട് സ്വദേശിയായ മുപ്പത്തിരണ്ടുകാരന്‍, മാലൂര്‍ സ്വദേശിയായ നാൽപ്പത്തേഴുകാരന്‍, ഡല്‍ഹിയില്‍നിന്ന് എഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ പേരാവൂര്‍ സ്വദേശിയായ മുപ്പത്തിനാലുകാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്തുനിന്ന് എത്തിയവര്‍.

ബത്തേരിയിലെ മലബാര്‍ ട്രേഡിംഗ് ക്ലസ്റ്ററില്‍പ്പെട്ട വേങ്ങാട് (നിലവില്‍ വാരത്ത് താമസം) സ്വദേശിയായ മുപ്പത്തേഴുകാരന്‍, ഇരിട്ടി സ്വദേശിയായ മുപ്പത്തൊന്പതുകാരന്‍, വിളക്കോട് സ്വദേശിയായ മുപ്പത്തിമൂന്നുകാരന്‍, വാരം സ്വദേശിയായ മുപ്പത്തിമൂന്നുകാരന്‍ (മൂന്നുപേരും ബത്തേരിയില്‍ താമസം) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പയ്യന്നൂര്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍, കരിവെള്ളൂര്‍ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി, കൂടാളി സ്വദേശിയായ ഇരുപത്തേഴുകാരന്‍, തളിപ്പറമ്പ് പുഷ്പഗിരി സ്വദേശിയായ ഇരുപത്തിനാലുകാരന്‍, ആന്തൂര്‍ നണിച്ചേരി സ്വദേശിയായ മുപ്പത്തേഴുകാരന്‍, മെരുവമ്പായി സ്വദേശിയായ പതിനെട്ടുകാരന്‍, കുന്നോത്ത്പറമ്പ് തൂവക്കുന്ന് സ്വദേശികളായ അന്പത്തൊന്നുകാരി, ഇരുപത്തെട്ടുകാരന്‍, പന്ന്യന്നൂര്‍ ചമ്പാട് സ്വദേശിയായ മുപ്പത്തേഴുകാരന്‍, വായന്തോട് സ്വദേശിയായ ഇരുപത്തൊന്നുകാരന്‍, മാടായി സ്വദേശികളായ നാൽപ്പതുകാരി, ഒന്നര മാസം പ്രായമായ പെണ്‍കുട്ടി, മട്ടന്നൂര്‍ സ്വദേശിനിയായ നാൽപ്പത്തേഴുകാരി, ചിറക്കല്‍ സ്വദേശികളായ പതിനാലുകാരന്‍, മുപ്പത്തെട്ടുകാരി, ഇരുപതുകാരി, പാനുണ്ട സ്വദേശിയായ ഒമ്പത് വയസുകാരന്‍, പള്ളിപ്പുറം സ്വദേശിനിയായ നാൽപ്പത്തേഴുകാരി, അഴീക്കല്‍ സ്വദേശിയായ നാൽപ്പത്താറുകാരന്‍, ചെറുപുഴ സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി, തില്ലങ്കേരി സ്വദേശിനിയായ നാൽപ്പത്തെട്ടുകാരി, പിണറായി സ്വദേശിനിയായ അറുപത്തേഴുകാരി, കോട്ടയം മലബാര്‍ സ്വദേശിയായ ഇരുപത്തേഴുകാരന്‍, ധര്‍മടം സ്വദേശിയായ അറുപത്തിരണ്ടുകാരന്‍, മാങ്ങാട്ടിടം സ്വദേശിനിയായ നാൽപ്പത്തിമൂന്നുകാരി, കണ്ണൂര്‍ സിറ്റിയില്‍ ഐസ് പ്ലാന്‍റ് ജീവനാക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി മുപ്പത്തെട്ടുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്.

ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥനും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ കടന്നപ്പള്ളി സ്വദേശിയായ ഇരുപത്തൊന്നുകാരനും മുഴപ്പിലങ്ങാട് സ്വദേശി അന്പത്തിരണ്ടുകാരനായ പോലീസ് ഉദ്യോഗസ്ഥനുമാണ് (എസ്‌ഐ) രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1205 ആയി. ഇതില്‍ 687 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

Post a Comment

0 Comments