NEWS UPDATE

6/recent/ticker-posts

ഇനിയില്ല പത്തും പ്ലസ്ടുവും; പുത്തൻ പരിഷ്ക്കാരവുമായി വിദ്യാഭ്യാസ നയം

ന്യൂഡൽഹി: പത്തും പ്ലസ്ടുവും എന്ന നിലവിലെ സ്കൂൾ സമ്പ്രദായം പൊളിച്ചെഴുതി പുത്തൻ വിദ്യാഭ്യാസ നയം. 5+3+3+4 എന്ന മാതൃകയാണ് പുതിയ ന യത്തിലുള്ളത്.[www.malabarflash.com]

നിലവിലെ സമ്പ്രദായത്തിൽ ഒന്നാം ക്ലാസ് മുതൽ നാല് വരെ ലോവർ പ്രൈമറിയും (എൽപി) അഞ്ചാം ക്ലാസ് മുതൽ ഏഴ് വരെ അപ്പർ പ്രൈമറിയും (യുപി) എട്ട് മുതൽ 10 വരെ ഹൈസ്കൂളും 11, 12 ക്ലാസുകൾ ഹയർസെക്കൻഡറിയും എന്ന രീതിയിലാണ് തരംതിരിച്ചിരുന്നത്. ഇതിനാണ് മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയതായി വരുന്ന സംവിധാനത്തിൽ ഹയർ സെക്കണ്ടറി അഥവാ ജൂനിയർ കോളജ് ഒഴിവാക്കപ്പെടും. പുതിയ വിദ്യഭ്യാസ നയത്തിൽ പ്രായത്തിന് അനുസരിച്ചാണ് സ്റ്റേജുകൾ വേർതിരിക്കുന്നത്. മൂന്നു മുതൽ എട്ടുവരെ പ്രായത്തിലുള്ള കുട്ടികളായിരിക്കും ഒന്നാ മത്തെ സ്റ്റേജിൽ ഉൾപ്പെടുക. തുടർന്ന് 8-11 പ്രായം, 11-14 പ്രായം, 14-18 പ്രായം എന്നിങ്ങനെ ആയിരിക്കും അടുത്ത മൂന്നു ഘട്ടങ്ങൾ.

ഇതോടെ 3-6 വരെ പ്രായത്തിലുള്ള കുട്ടികൾ സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഭാഗമാകും. പുതിയ സംവിധാനത്തിൽ 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസവും മൂന്ന് വർഷത്തെ അംഗൻവാടി/ പ്രീ സ്കൂളിംഗ് കാലയളവുമാണുള്ളത്.

പ്രീ പ്രൈമറി സ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയാണ് ഒന്നാമത്തെ ഘട്ടത്തിൽ ഉൾപ്പെടുക. മൂന്ന്, നാല്, അഞ്ച് ഗ്രേഡുകൾ രണ്ടാമത്തെ സ്റ്റേജിലും ആറ്, ഏഴ്, എട്ട് ഗ്രേഡുകൾ അപ്പർ പ്രൈമറിയിലും 9, 10, 11, 12 ഗ്രേഡുകൾ ഹൈ സ്റ്റേജിലും ഉൾപ്പെടും.

ആദ്യത്തെ അഞ്ചു വർഷങ്ങൾ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പഠനം സാധ്യമാകുന്ന വിധത്തിലാണ് തയാറാക്കുക. ഏർലി ചൈൽഡ് ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ എന്ന വിഷയത്തിൽ നടന്ന ഗവേഷണത്തെ ആസ്പദമാക്കി ആയിരിക്കും ഈ ക്ലാസുകളിലെ പാഠ്യഭാഗങ്ങൾ തയാറാക്കുക.

സെക്കൻഡറി സ്റ്റേജിൽ ഓരോ വർഷവും സെമസ്റ്ററുകളായി തരം തിരിക്കും. ആകെ എട്ട് സെമസ്റ്ററുകൾ ആയിരിക്കും സെക്കൻഡറി സ്റ്റേജിൽ ഉണ്ടായിരിക്കുക. ഓരോ സെമസ്റ്ററിലും വിദ്യാർഥി അഞ്ചു മുതൽ ആറു വരെ വിഷയങ്ങൾ പഠിക്കേണ്ടി വരും.

Post a Comment

0 Comments