ദമ്മാം: ബൂഫിയയിൽനിന്ന് ചായവാങ്ങാൻ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും. ജോലിയുടെ ഭാഗമായി ദമ്മാമിൽനിന്ന് റിയാദിൽ എത്തിയ എറണാകുളം സ്വദേശിയെയാണ് ചെറിയ അശ്രദ്ധ വലിയ പാഠം പഠിപ്പിച്ചത്.[www.malabarflash.com]
കഴിഞ്ഞ ദിവസം പുലർച്ചയാണ് ഇദ്ദേഹം ദമ്മാമിൽനിന്ന് റിയാദിലേക്ക് കാറോടിച്ച് പോയത്. ഉറക്ക ക്ഷീണമുണ്ടായിരുന്നതിനാൽ റിയാദിലെ ഉലയായിൽ ഒരിടത്ത് വണ്ടി നിർത്തി ബൂഫിയയിൽ നിന്ന് ചായയും സാൻറ്വിച്ചും വാങ്ങാൻ ശ്രമിക്കുകയായിരുന്നു. അതുവരെ ധരിച്ചിരുന്ന മാസ്ക് കാറിൽ ഊരിവെച്ചു. രേഖകളടങ്ങുന്ന പഴ്സും വണ്ടിയിൽ സൂക്ഷിച്ചാണ് ഇദ്ദേഹം ബൂഫിയയിൽ എത്തിയത്.
അൽപസമയത്തിനുള്ളിൽ പോലീസിന്റെ സ്പെഷൽ സ്ക്വാഡ് എത്തുകയും മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
മാസ്കും ഇഖാമയും വാഹനത്തിലാണെന്ന് പറഞ്ഞെങ്കിലും രക്ഷപ്പെട്ടില്ല. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയത് കുറ്റകരമാണെന്നായിരുന്നു പോലീസിന്റെ മറുപടി.
ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും മെഡിക്കൽ നടത്തുകയും എട്ട് മണിക്കൂറിലധികം കസ്റ്റഡിയിൽ സൂക്ഷിക്കുകയുമായിരുന്നു. ഇതിനിടയിലെല്ലാം നിലവിലെ സാഹചര്യത്തിൽ മാസ്കും ഗ്ലൗസും ധരിക്കേണ്ടതിന്റെ പ്രാധാന്യം ഒരോ പോലീസുകാരനും വിശദീകരിച്ചു.
മാസ്ക് ധരിക്കാത്തതിന് 1000 റിയാലും കാർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ചെലവായി 1500 റിയാലും ചേർത്ത് 2500 റിയാൽ പിഴ ചുമത്തുകയായിരുന്നു. എട്ടുമണിക്കൂർ കൊണ്ട് ജീവിതത്തിൽ വലിയ പാഠമാണ് പഠിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. തുടർന്ന് പോലീസ് തന്നെ സ്പോൺസറെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ചശേഷം താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
പോലീസും ആരോഗ്യ പ്രവർത്തകരും കോവിഡ് നിയന്ത്രിക്കാൻ പെടാപാടുപെടുമ്പോൾ ജനങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത് ഗുരുതരമായ കുറ്റമായിത്തന്നെയാണ് കണക്കാക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ എല്ലാ ഇളവുകൾക്കൊപ്പവും സുരക്ഷ സംവിധാനങ്ങൾ പാലിക്കുന്നോ എന്നറിയാനുള്ള വ്യാപക പരിശോധനകളും നടക്കുന്നുണ്ട്.
ദമ്മാമിലെ വിവിധ റോഡുകളിൽ പരിശോധനകൾ നടത്തുകയും മാസ്ക് ധരിക്കാതെ വാഹനമോടിച്ചവർക്ക് പിഴ നൽകുകയും ചെയ്യുന്നുണ്ട്. മാസ്ക് താടിയിൽ ധരിച്ചിരിക്കുന്നവർക്ക് ബോധവത്കരണ ക്ലാസുകളും പോലീസ് നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചയാണ് ഇദ്ദേഹം ദമ്മാമിൽനിന്ന് റിയാദിലേക്ക് കാറോടിച്ച് പോയത്. ഉറക്ക ക്ഷീണമുണ്ടായിരുന്നതിനാൽ റിയാദിലെ ഉലയായിൽ ഒരിടത്ത് വണ്ടി നിർത്തി ബൂഫിയയിൽ നിന്ന് ചായയും സാൻറ്വിച്ചും വാങ്ങാൻ ശ്രമിക്കുകയായിരുന്നു. അതുവരെ ധരിച്ചിരുന്ന മാസ്ക് കാറിൽ ഊരിവെച്ചു. രേഖകളടങ്ങുന്ന പഴ്സും വണ്ടിയിൽ സൂക്ഷിച്ചാണ് ഇദ്ദേഹം ബൂഫിയയിൽ എത്തിയത്.
അൽപസമയത്തിനുള്ളിൽ പോലീസിന്റെ സ്പെഷൽ സ്ക്വാഡ് എത്തുകയും മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
മാസ്കും ഇഖാമയും വാഹനത്തിലാണെന്ന് പറഞ്ഞെങ്കിലും രക്ഷപ്പെട്ടില്ല. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയത് കുറ്റകരമാണെന്നായിരുന്നു പോലീസിന്റെ മറുപടി.
ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും മെഡിക്കൽ നടത്തുകയും എട്ട് മണിക്കൂറിലധികം കസ്റ്റഡിയിൽ സൂക്ഷിക്കുകയുമായിരുന്നു. ഇതിനിടയിലെല്ലാം നിലവിലെ സാഹചര്യത്തിൽ മാസ്കും ഗ്ലൗസും ധരിക്കേണ്ടതിന്റെ പ്രാധാന്യം ഒരോ പോലീസുകാരനും വിശദീകരിച്ചു.
മാസ്ക് ധരിക്കാത്തതിന് 1000 റിയാലും കാർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ചെലവായി 1500 റിയാലും ചേർത്ത് 2500 റിയാൽ പിഴ ചുമത്തുകയായിരുന്നു. എട്ടുമണിക്കൂർ കൊണ്ട് ജീവിതത്തിൽ വലിയ പാഠമാണ് പഠിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. തുടർന്ന് പോലീസ് തന്നെ സ്പോൺസറെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ചശേഷം താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
പോലീസും ആരോഗ്യ പ്രവർത്തകരും കോവിഡ് നിയന്ത്രിക്കാൻ പെടാപാടുപെടുമ്പോൾ ജനങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത് ഗുരുതരമായ കുറ്റമായിത്തന്നെയാണ് കണക്കാക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ എല്ലാ ഇളവുകൾക്കൊപ്പവും സുരക്ഷ സംവിധാനങ്ങൾ പാലിക്കുന്നോ എന്നറിയാനുള്ള വ്യാപക പരിശോധനകളും നടക്കുന്നുണ്ട്.
ദമ്മാമിലെ വിവിധ റോഡുകളിൽ പരിശോധനകൾ നടത്തുകയും മാസ്ക് ധരിക്കാതെ വാഹനമോടിച്ചവർക്ക് പിഴ നൽകുകയും ചെയ്യുന്നുണ്ട്. മാസ്ക് താടിയിൽ ധരിച്ചിരിക്കുന്നവർക്ക് ബോധവത്കരണ ക്ലാസുകളും പോലീസ് നൽകുന്നുണ്ട്.
0 Comments