NEWS UPDATE

6/recent/ticker-posts

ബാങ്കില്‍ നിന്ന് ധൃതിയില്‍ ഇറങ്ങുന്നതിനിടെ ചില്ലുവാതിലില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പെരുമ്പാവൂര്‍: ബാങ്കിന്‍റെ ചില്ലുവാതില്‍ തകര്‍ന്നു ശരീരത്തിൽ തുളച്ചുകയറി വീട്ടമ്മയ്ക്കു ദാരുണാന്ത്യം. പെരുമ്പാവൂര്‍ മങ്കുഴി തേലക്കാട്ട് വടക്കേവീട്ടില്‍ ജിജുവിന്‍റെ (നോബി) ഭാര്യ ബീന (46) യാണു മരിച്ചത്.[www.malabarflash.com]

ബാങ്കിൽനിന്നു തിടുക്കത്തിൽ പുറത്തേക്കിറങ്ങുന്നതിനിടെ വാതിലില്‍ ഇടിക്കുകയും ചില്ല് തകർന്നു വയറ്റിൽ തുളച്ചുകയറുകയുമായിരുന്നു. ഇരുചക്രവാഹനത്തിന്‍റെ താക്കോലെടുക്കാനാണ് ബീന പുറത്തേക്കിറങ്ങാൻ ശ്രമിച്ചത്.

ബാങ്ക് ഓഫ് ബറോഡയുടെ പെരുമ്പാവൂര്‍ എഎം റോഡിലുള്ള ബ്രാഞ്ചില്‍ തിങ്കളാഴ്ച  ഉച്ചയ്ക്കു 12.30നായിരുന്നു സംഭവം. അകത്തുകയറി ബാങ്കിടപാടിനുള്ള ചെലാന്‍ ഫോം പൂരിപ്പിക്കുന്നതിനിടെ വണ്ടിയുടെ താക്കോൽ എടുത്തില്ലെന്നു പറഞ്ഞു തിടുക്കത്തില്‍ പുറത്തേക്കിറങ്ങുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ചില്ല് വയറ്റിലേക്കു തുളച്ചുകയറി. തറയിൽ രക്തം ചീറിത്തെറിച്ചതോടെയാണു ബീനയ്ക്കു മുറിവേറ്റെന്നു ബാങ്കിലുണ്ടായിരുന്നവർ മനസിലാക്കിയത്. ഉടൻതന്നെ ജീവനക്കാർ താലൂക്ക് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഴത്തിലേറ്റ മുറിവ് ആന്തരികാവയവങ്ങളെയും ബാധിച്ചതാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച  ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. 

ഭര്‍ത്താവ് ജിജുവിനൊപ്പം കൂവപ്പടിയില്‍ ഇലക്‌ട്രിക്കല്‍ സ്ഥാപനം നടത്തിവരികയായിരുന്നു ബീന. മക്കള്‍: അഖില, ജിസ്‌മോന്‍, ജെയ്‌മോന്‍ (മൂവരും വിദ്യാര്‍ഥികള്‍)

Post a Comment

0 Comments