NEWS UPDATE

6/recent/ticker-posts

വിജിലൻസ് റെയ്ഡിനെത്തി; 500-ന്റെ കെട്ടുകൾ ജനാലവഴി വലിച്ചെറിഞ്ഞ് എൻജിനീയർ, പിടിച്ചെടുത്തത് 2.1 കോടി

ഭുവനേശ്വര്‍: വിജിലന്‍സ് സംഘം ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കെത്തിയതിന് പിന്നാലെ അഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ് ഒഡീഷ സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥന്‍. ഗ്രാമവികസന വകുപ്പ് ചീഫ് എന്‍ജിനീയര്‍ ബൈകുണ്ഡനാഥ് സാരംഗിയാണ് നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.[www.malabarflash.com]

ഭുവനേശ്വര്‍, അംഗുല്‍, പിപിലി എന്നിവിടങ്ങളിലുള്ള സാരംഗിയുടെ വിവിധ വസ്തുവകകളില്‍നിന്നായി കണക്കില്‍പ്പെടാത്ത 2.1 കോടിരൂപ പിടിച്ചെടുത്തതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതില്‍ അംഗുലിലെ വീട്ടില്‍നിന്ന് 1.1 കോടിരൂപയും ഭുവനേശ്വറിലെ ഫ്‌ളാറ്റില്‍നിന്ന് ഒരുകോടിരൂപയുമാണ് പിടിച്ചെടുത്തത്. സാരംഗി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന് പിന്നാലൊയാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

ഭുവനേശ്വറിലെ ദുംദുമയിലെ ഫ്‌ളാറ്റില്‍ വിജിലന്‍സ് സംഘം എത്തിയപ്പോഴാണ് പരിഭ്രാന്തനായ സാരംഗി അഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നോട്ടുകെട്ടുകള്‍ താഴേക്കെറിഞ്ഞത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിന്നീട് ഈ പണം സാക്ഷികളുടെ സാന്നിധ്യത്തില്‍ വീണ്ടെടുത്തു.

Post a Comment

0 Comments