NEWS UPDATE

6/recent/ticker-posts

സമസ്തയില്‍ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കരുത്,പ്രസിഡൻ്റ് സ്ഥാനത്ത് ഞാൻ പോരെങ്കിൽ മാറ്റണം: ജിഫ്രി തങ്ങൾ

കോഴിക്കോട്: സംഘടനയില്‍ തർക്കങ്ങൾ ഉണ്ടാക്കരുതെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. തർക്കം തുടങ്ങിയാൽ അടിച്ചമർത്താൻ പ്രയാസം ഉണ്ടാകുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയ്ക്ക് പല സംഘടനകളുമായും ബന്ധം ഉണ്ടാകും. മഹാന്മാർ കാണിച്ച മാർഗത്തിനോട് പിൻപറ്റുകയാണ് വേണ്ടത്. ഭിന്നത ഉണ്ടാക്കാൻ ആരും ശ്രമിക്കരുത്. അങ്ങനെ ആരെങ്കിലും ശ്രമിച്ചാലും സാധ്യമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ് ദാന ചടങ്ങിലായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.[www.malabarflash.com]


'വിദ്വേഷവും പരസ്പരമുള്ള പോരും നമ്മൾ ഒഴിവാക്കണം. സമസ്തയ്ക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. സമസ്ത മഹത്തായ പ്രസ്ഥാനമാണ്, അതിന് വിള്ളൽ ഉണ്ടാക്കുന്ന പ്രവർത്തനം ചെയ്യരുത്. സമസ്ത മഹത്തായ പ്രസ്ഥാനമാണ് അതിന് വിള്ളൽ ഉണ്ടാകരുത്. പ്രസിഡൻ്റ് സ്ഥാനത്ത് ഞാൻ പോരെങ്കിൽ മാറ്റണം, പറ്റിയ ആളുകളെ നിയമിക്കണം. സംഘടന മഹത്തായി നിലനിൽക്കുക എന്നതാണ് പ്രധാനം, ഈ സംഘടന കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണം', ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ഉലമാക്കളും ഉമറാക്കളും ഉണ്ടാക്കിയ യോജിപ്പിന്റെ മേഖലയെ തകര്‍ക്കരുത്. അഭിപ്രായ ഭിന്നതകള്‍ക്ക് വഴിവെക്കുന്ന സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സൂക്ഷിക്കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ സമുദായത്തില്‍ വിള്ളലുണ്ടാക്കും.പരസ്പരമുള്ള ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുകയാണ് വേണ്ടത്. ചിദ്രത ഉണ്ടായി തീര്‍ന്നാല്‍ അതിനെ ഇല്ലാതാക്കുക പ്രായസമായിരക്കുമെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു. 

ഉന്നത മതവിജ്ഞാനം നേടി പുറത്തിറങ്ങുന്ന പണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അറിവു കുറയുന്ന കാലമാണിത്. ഈകാലത്ത് വലിയ ഉത്തരവദിത്തമാണ് യുവ പണ്ഡിതര്‍ക്കുള്ളതെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.

ഇസ്‌ലാമിക വൈജ്ഞാനിക നവോത്ഥാന മണ്ഡലത്തില്‍ പുതിയ അധ്യായം തീര്‍ത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് 61ാം വര്‍ഷിക 59ാം സനദ് ദാന മഹാസമ്മേളനത്തിൽ പ്രബോധന വീഥിയിലേക്ക് 572 ഫൈസി പണ്ഡിതന്‍മാരെകൂടി  നാടിനു സമര്‍പ്പിച്ചു. മതവൈജ്ഞാനിക നവോഥാന രംഗത്ത് ഒട്ടേറെ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് ഇത്തവണയും വര്‍ഷികാഘോഷ പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചത്.ഇസ്ലാമിന്റെ പാരമ്പര്യ വഴിയില്‍ അടിയുറച്ച് നിന്ന് പുതിയ കാലത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പണ്ഡിതന്‍മാര്‍ തയാറാവണമെന്ന് ജാമിഅസമ്മേളനം ആഹ്വാനം ചെയ്തു.

സമാപന മഹാസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ബഹ്‌റൈന്‍ പാര്‍ലിമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സനദ് ദാനം നിര്‍വഹിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നിര്‍വഹിച്ചു.

സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ശൈഖ് സഈദ് മഹ്ഫൂള് ബിന്‍ സഈദ്, ശൈഖ് ജാബിര്‍ ബിന്‍ ഹസന്‍ അല്‍ ബിശ്‌രി, ഡോ. അബ്ദുറഹീം ഈദി, ഡോ. സുല്‍ത്താന്‍ ബിന്‍ ബഖീത് ,ശൈഖ് റാശിദ് അല്‍ ഹജ്‌രി തുടങ്ങിയ പ്രമുഖര്‍ അതിഥികളായി സംബന്ധിച്ചു. 

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാര സമര്‍പ്പണം നടത്തി. സമസ്ത സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എം.പി അബ്ദുസമദ് സമദാനി എം.പി ,അബ്ദുസമദ് പൂക്കോട്ടൂര്‍ സംസാരിച്ചു. യുവ പണ്ഡിതന്‍മാര്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണം ജാമിഅ നൂരിയ്യ ജനറല്‍ സെക്രട്ടറി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

Post a Comment

0 Comments