NEWS UPDATE

6/recent/ticker-posts

മകളുടെ നിക്കാഹിനൊരുങ്ങിയ പന്തലിലേക്ക് ഉപ്പയുടെ മയ്യത്ത്; ദുഃഖം കടിച്ചമര്‍ത്താനാവാതെ നാട്

മലപ്പുറം: മകളുടെ നിക്കാഹിനായി ഉയര്‍ന്ന പന്തലിലേക്കാണ് അബ്ദുല്‍ മജീദിന്റെ മയ്യത്ത് കൊണ്ടുവരുന്നത്. ആഹ്ലാദത്തിന്റെ ദിനത്തില്‍ നിലവിളികള്‍ ഉയര്‍ന്നപ്പോള്‍ അതിനു സാക്ഷിയാകേണ്ടിവന്നവര്‍ക്കൊന്നും ദുഃഖം അടക്കാനായില്ല.[www.malabarflash.com]


മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മകളുടെ നിക്കാഹ് ഇന്നു നടക്കേണ്ടതായിരുന്നു. അതിനുള്ള ഒരുക്കത്തിനിടെയായിരുന്നു മജീദിന്റെ അപ്രതീക്ഷിത മരണം.

ഇന്നലെ വൈകുന്നേരമുണ്ടായ അപകത്തില്‍ ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. അബ്ദുല്‍ മജീദിന്റെ മൃതദേഹം മഞ്ചേരി സെന്റ്രല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണു ഖബറടക്കുന്നത്. ഒരേ കുടുംബത്തിലുള്ള മുഹ്‌സിന, തസ്‌നീമ, റിന്‍ഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയില്‍ പൊതുദര്‍ശനത്തിന് വെക്കും.

മുഹ്‌സിനയുടെ ഖബറടക്കം മഞ്ചേരി താമരശ്ശേരി ജുമാമസ്ജിദ് ഖബറിസ്ഥാനിലും തസ്നീമയുടെയും രണ്ട് മക്കളുടെയും കബറടക്കം കാളികാവ് വെളളയൂര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനിലും നടക്കും.

Post a Comment

0 Comments