NEWS UPDATE

6/recent/ticker-posts

വിടവാങ്ങിയത് ഒരു തലമുറയുടെ വഴികാട്ടിയായ ഗുരുനാഥന്‍

കാഞ്ഞങ്ങാട്: കാസറകോട് ജില്ലയുടെ തെക്കും കിഴക്കും ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് റഗുലര്‍ കോളജ് പഠനമെന്നാല്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജ് മാത്രമായിരുന്ന കാലഘട്ടത്തില്‍ ഒരു തലമുറയ്ക്ക് ഉന്നതപഠനത്തിന്‍റെ വഴികാട്ടിയായ ഗുരുനാഥനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പ്രഫ. സി.കെ. നാരായണന്‍.[www.malabarflash.com]


നെഹ്‌റു കോളജിന്‍റെ പ്രാരംഭ കാലഘട്ടത്തില്‍ 1974 ലാണ് കണ്ണൂര്‍ എസ്എന്‍ കോളജിലെ പ്രഫസറായിരുന്ന സി.കെ. നാരായണന്‍ ഇവിടെയെത്തി പ്രിന്‍സിപ്പലായി ചുമതലയേല്ക്കുന്നത്. പിന്നീട് 1990 ല്‍ സര്‍വീസില്‍നിന്നും വിരമിക്കുന്നതുവരെ നീണ്ട 16 വര്‍ഷം എല്ലാ മേഖലകളിലും കോളജിനെ മുന്നില്‍നിന്നു നയിക്കുന്നതിനും അവിഭക്ത കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ മുന്‍നിര കോളജുകളിലൊന്നായി വളര്‍ത്തിയെടുക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു.

മികച്ച അധ്യാപകനും ഭരണാധികാരിയും എഴുത്തുകാരനുമെന്നതിനൊപ്പം ടെന്നീസ് താരവുമായിരുന്നു പ്രഫ. സി.കെ. നാരായണന്‍. വിദ്യാര്‍ഥികളുടെ കലാ-കായിക മേഖലകളിലെ കഴിവുകള്‍ വളര്‍ത്തുന്നതിലും വലിയ പിന്തുണ നല്‍കിയിരുന്നുവെന്ന് നെഹ്‌റു കോളജ് അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്‍റ് രാഘവന്‍ കുളങ്ങര അനുസ്മരിച്ചു. തൃശൂര്‍ മുതല്‍ കാസറകോട് വരെയുള്ള ജില്ലകളിലെ കോളജുകള്‍ അണിനിരന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ കലാ-കായിക മത്സരങ്ങളില്‍ നെഹ്‌റു കോളജിനെ പലവട്ടം ഒന്നാംസ്ഥാനത്തെത്തിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് കഴിഞ്ഞു.

1989 ല്‍ അഖിലേന്ത്യാ യുവജനോത്സവം സംഘടിപ്പിച്ചപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ഏറ്റവുമധികം നേട്ടം സമ്മാനിച്ചത് നെഹ്‌റു കോളജ് നേടിയ പോയന്‍റുകളായിരുന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. സര്‍വീസില്‍നിന്നും വിരമിച്ചതിനു ശേഷം കണ്ണൂര്‍ പുഴാതി ഹൗസിംഗ് കോളനിയിലെ വീട്ടിലേക്ക് മടങ്ങിയപ്പോഴും നെഹ്‌റു കോളജും അന്നത്തെ വിദ്യാര്‍ഥികളുമായുള്ള ഹൃദയബന്ധം നിലനിര്‍ത്തിയിരുന്നു.

Post a Comment

0 Comments