രണ്ടര മണിക്കൂറോളം നടന്ന ഉദ്ഘാടനച്ചടങ്ങിൽ പഴയ തലമുറയെയും പുതു തലമുറയെയും പ്രതിനിധീകരിച്ച 'വല്ല്യുപ്പയും പെൺകുട്ടിയും'ഇമാറാത്തിന്റെ സംസ്കാരിക അടയാളങ്ങളായ വസ്ത്ര ധാരണത്തോടെയാണ് വേദിയിലെത്തിയത്. വയോധികൻ എക്സ്പോയുടെ ലോഗോക്ക് സമാനമായ പുരാതന സ്വർണ വള പെൺകുട്ടിക്ക് സമ്മാനിക്കുകയും അത് അവൾ ഉയർത്തിപ്പിടുക്കയും ചെയ്തതോടെയാണ് അൽ വസ്ൽ പ്ലാസയിൽ വർണവിസ്മയങ്ങൾ ദൃശ്യമായത്.
അവതരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മിറ ഏവരുടെയും മനംകവർന്നു. പിന്നീട് ഉദ്ഘാടനച്ചടങ്ങിലെ ഓരോ ഘട്ടത്തിലും പെൺകുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ചിരപുതാരതനമായ സംസ്കാരത്തിൽ നിന്ന് ഊർജമുൾകൊണ്ട് പ്രതീക്ഷാ നിർഭരമായ നാളെയിലേക്ക് സഞ്ചരിക്കുന്ന യു.എ.ഇയുടെ പുതു തലമുറയെയാണ് മിറയുടെ കഥാപാത്രം പ്രതിനിധീകരിച്ചത്. സ്വദേശി നടൻ ഹബീബ് ഗുലൂം ആണ് വല്ല്യുപ്പയായി വേഷമിട്ടത്.
കുട്ടിക്കാലം മുതൽ മോഡലിങ് രംഗത്ത് ശ്രദ്ധേയയായ മിറ സിങ് ഈ മേഖലയിൽ ഇതിനകം ശ്രദ്ധേയനായ മലയാളി ബാലൻ ഐസിൻ ഹാഷിന്റെ കൂടെ ഒട്ടേറെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടന മേഖലയിൽ കൂടുതൽ അവസരം ലഭിക്കാനും വളരാനുമുള്ള സ്വപ്നമാണ് മിറ പങ്കുവെക്കുന്നത്. ദുബൈയിൽ ബിസിനസുകാരനായ ജിതിൻ സിങ്–ശ്വേത ദമ്പതികളുടെ മകളാണ് മിറാ സിങ്. ഏക സഹോദരൻ: അർമാൻ സിങ്.
0 Comments