ദമ്മാം: രാവിലെ ഭർത്താവിനെ ജോലിക്കയച്ചശേഷം ഉറങ്ങാൻ കിടന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ദമ്മാം തുഖ്ബയിൽ 30 വർഷത്തിലധികമായി സ്പെയർ പാർട്സ് കട നടത്തുന്ന കാസർകോട് ആലംപാടി ഷഹ്സാദ് വില്ലയിൽ അബ്ദുല്ലയുടെ ഭാര്യ സൈറാബാനു (42) ആണ് മരിച്ചത്. എട്ട് വർഷമായി ഭർത്താവുമൊത്ത് സൗദിയിലുണ്ട്.[www.malabarflash.com]
ബുധനാഴ്ച രാവിലെ അബ്ദുല്ല കടയിലേക്ക് പോകുമ്പോൾ സൈറാ ബാനു, ഉച്ചക്ക് വരുേമ്പാൾ കൊണ്ടുവരേണ്ട വീട്ടുസാധനങ്ങളുടെ ലിസ്റ്റ് നൽകിയാണ് ഭർത്താവിനെ യാത്രയാക്കിയത്. ഉച്ചക്ക് ഉണ്ണാനായി വീട്ടിലെത്തിയ അബ്ദുല്ല, ഭാര്യ അതുവരെ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റിട്ടില്ലെന്നറിഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് മരിച്ചതായി മനസ്സിലായത്.
പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിന്റെ ശ്രമഫലമായി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വ്യാഴാഴ്ച വൈകിട്ടോടെ മൃതദേഹം തുഖ്ബ മഖ്ബറയിൽ മറവ് ചെയ്തു.
നാട്ടിൽ ബിരുദ വിദ്യാർഥിയായ ഷഹ്സാദ്, ദമ്മാം ഇന്ത്യൻ സ്കുളിലെ പ്ലസ്ടു വിദ്യാർഥികളും ഇരട്ടകളുമായ ഷഹ്ബാസ് ഷംനാസ് എന്നിവർ മക്കളാണ്. മുഹമ്മദ് മുസ്തഫ, ഇനായത്ത് അലി, സീനത്ത് റഹ്മാൻ, ഗൗസിയ മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്.
0 Comments