ഇയാൾക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സുരക്ഷ ജീവനക്കാരനെ ബന്ദിയാക്കി 15 കിലോ വെള്ളിയാഭരണങ്ങളും നാലു ലക്ഷം രൂപയും കൊള്ളയടിച്ചത്. ജ്വല്ലറിയിൽനിന്ന് കവർന്ന വെള്ളിയാഭരണങ്ങളിൽ ഏഴു കിലോയും രണ്ട് ലക്ഷം രൂപയും നേരത്തേ പിടികൂടിയിരുന്നു.
കർണാടകയിൽ വാഹന പരിശോധനക്കിടെയാണ് ഇത് പിടികൂടിയത്. ശേഷിക്കുന്നവ മറ്റൊരു കാറിൽ കടത്തിയെന്നാണ് നിഗമനം. മുഖ്യപ്രതിയെ കണ്ടെത്തിയതോടെ മുഴുവൻ ആഭരണങ്ങളും കണ്ടെത്താനാകുമെന്ന് പോലീസ് പറഞ്ഞു. മറ്റുള്ള പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ജില്ല പൊലീസ് മേധാവി പി. രാജീവിന്റെ മേൽനോട്ടത്തിൽ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സി.കെ. ബാലകൃഷ്ണൻ, നാരായണൻ നായർ, എ.എസ്.ഐ ലക്ഷ്മി നാരായണൻ, സീനിയർ സിവിൽ പോലീസ് ഓഫിസർ ശിവകുമാർ എന്നിവരാണ് കേസന്വേഷിച്ചത്.
0 Comments