മഹാമാരിക്കാലത്ത് അധികസമയം ജോലി ചെയ്തു സമൂഹത്തോടുള്ള കടമ നിറവേറ്റിയ 638 പേരെ തിരിച്ചറിഞ്ഞ് ഇവരുടെ പേരുകൾ ടാക്സിക്കു മുകളിലെ മഞ്ഞ സൈന്‍ബോർഡിൽ പ്രദർശിപ്പിക്കുകയാണു ചെയ്യുന്നത്. ഇവരിൽ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്. ആർടിഎയ്ക്ക് കീഴിലുള്ള വിവിധ ടാക്സി കമ്പനികളിലെ ഡ്രൈവർമാരും ദുബൈ ടാക്സി കോർപറേഷനിലെ ഡ്രൈവർമാരും ഇതിൽ ഉൾപ്പെടും.
ഒൻപത് വർഷം മുൻപ് മികച്ച ടാക്സി ഡ്രൈവർമാർക്കുള്ള ട്രാഫിക് സേഫ്റ്റി അവാർഡ് നിലവിൽ വന്നിരുന്നു. എല്ലാ മാസവും മികച്ച ഡ്രൈവർമാരെ തിരഞ്ഞെടുക്കുകയാണു ചെയ്യുന്നത്. കൂടാതെ, ഡ്രൈവർമാരുടെ കുടുംബത്തെ സന്ദർശക വീസയിൽ യുഎഇയിലേക്കു കൊണ്ടുവരുന്നതിനായി സൗജന്യ വിമാന ടിക്കറ്റുകളും സമ്മാനമായി നൽകുന്നു. ഇതിനായി പ്രതിവർഷം 20 ലക്ഷം ദിർഹം ചെലവഴിക്കുന്നു.
0 Comments