അകൗണ്ടിൽ നിന്ന് പണം നഷ്‍ടമാകുന്നതായി കാണിച്ചു വീട്ടമ്മ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. ഒമ്പതിലും പത്തിലും പഠിക്കുന്ന രണ്ട് മക്കളും ബന്ധുവായ കുട്ടിയും ചേർന്നായിരുന്നു ഓൺലൈൻ കളി. കുട്ടികളുടെ പിതാവ് വിദേശത്താണ്.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാണ് കുട്ടികൾക്ക് ഫോൺ വാങ്ങി നൽകിയതെന്ന് മാതാവ് പറയുന്നു. നിരോധിച്ച ഗെയിമായ പബ്ജിയാണ് കളിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാണ് കുട്ടികൾക്ക് ഫോൺ വാങ്ങി നൽകിയതെന്ന് മാതാവ് പറയുന്നു. നിരോധിച്ച ഗെയിമായ പബ്ജിയാണ് കളിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
2020ൽ ചൊക്ലിയിൽ മകൻ ഓൺലൈൻ ഗെയിം കളിച്ചതിലൂടെ പിതാവിന്റെ 6,12,000 രൂപ നഷ്ടമായിരുന്നു. വീട് നിര്‍മാണത്തിനായി പിതാവ് ലോണ്‍ എടുത്തിരുന്നു. ഈ തുകയാണ് അന്ന് നഷ്ടമായത്. നമ്മുടെ കുട്ടികൾ ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ രക്ഷകർത്താക്കൾ ജാഗ്രത കാണിച്ചേ മതിയാകൂ എന്നും വാർത്ത പങ്കുവച്ചുകൊണ്ട് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് അകൗണ്ടിൽ പറഞ്ഞു.
0 Comments