പള്ളിക്കര പൂച്ചക്കാട് സ്വദേശി താജു എന്ന താജുദ്ദീനെ(35)യാണ് വ്യാഴാഴ്ച രാത്രിയോടെ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, സി.ഐ പി രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസത്രേട്ട്(രണ്ട്) കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കൊണ്ടോട്ടിയിലെ അന്‍വറിനെ(30)യാണ് താജുദ്ദീന്‍ അടക്കമുള്ള 12 അംഗ സംഘം തട്ടിക്കൊണ്ടുപോയത്.
താജുദ്ദീന്‍ മുമ്പ് പൂച്ചക്കാട്ട് റസ്റ്റോറന്റ് നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. രാത്രി അസമയത്തും പ്രവര്‍ത്തിച്ചതിനാല്‍ ഈ റസ്റ്റോറന്റ് ബേക്കല്‍ പോലീസ് അടപ്പിക്കുകയാണുണ്ടായത്.
ജൂലായ് 28ന് രാത്രി അന്‍വറിനെ ഉദുമ പള്ളത്തെ ലോഡ്ജില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി രണ്ട് മൊബൈല്‍ ഫോണുകളും എട്ടായിരം രൂപയും തട്ടിയെടുത്തെന്നാണ് കേസ്. അന്‍വറിനെയും കൊണ്ട് കര്‍ണാടക ഹാസന്‍ ഭാഗത്തേക്ക് നീങ്ങിയ സംഘത്തെ കര്‍ണാടക പോലീസ് തടയുകയും അന്‍വറിനെയും വാഹനവും ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയുമായിരുന്നു.
കാര്‍ കസ്റ്റഡിയിലെടുത്ത ബേക്കല്‍ പോലീസ് കവര്‍ച്ചാസംഘത്തില്‍പെട്ട താജുദ്ദീനെ പിന്നീട് പിടികൂടുകയായിരുന്നു. കേസില്‍ 12 പ്രതികളാണുള്ളത്. മറ്റ് പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
0 Comments