ഫാക്ടറി ഉടമയായ പരാതിക്കാരന്റെ കീഴിൽ ജോലി ചെയ്യുന്നവർ തന്നെയാണ് അദ്ദേഹത്തിന്റെ ഓഫീസിനുള്ളിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയത്. ജീവനക്കാരായ അപർണ ത്യാഗി, അങ്കിത്, അരുൺ ഘോഷ് എന്നിവരാണ് പിടിയിലായത്.
ഗാസിയാബാദിലെ ഹിൻഡോൺ വിഹാർ പ്രദേശത്തുള്ള വ്യവസായിയുടെ ഓഫീസ് ക്യാബിന് സമീപം കാമറ സ്ഥാപിച്ച പ്രതികൾ യുവതിക്കൊപ്പമുള്ള അയാളുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പ്രതികളിലൊരാൾ വ്യവസായിയോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്താവുന്നത്. ഒടുവിൽ 10 ലക്ഷം രൂപ തവണകളായി നൽകാമെന്ന് സമ്മതിച്ച വ്യവസായി തൊട്ടുപിന്നാലെ പോലീസിൽ പരാതി നൽകി.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിന്നീട് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ടിവി ഷോയിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് ബ്ലാക്ക്മെയിൽ പദ്ധതി ആസൂത്രണം ചെയ്തതെന്ന് പ്രതികൾ പോ ലീസിനോട് പറഞ്ഞു.
ഫാക്ടറി ഉടമയെ ഭയപ്പെടുത്താനായി പത്രത്തിൽ വായിച്ച ഒരു ഗാങ്സ്റ്ററുടെ പേരും പ്രതികൾ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ശമ്പളം കൃത്യമായി ലഭിക്കാതെ വന്നതോടെയാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്നും ജീവനക്കാർ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി.
0 Comments