NEWS UPDATE

6/recent/ticker-posts

ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് കമാല്‍ പാഷ ; പരാമര്‍ശം എന്ത് അടിസ്ഥാനത്തിലെന്ന ലീഗ് പ്രവര്‍ത്തകന്റെ ചോദ്യത്തിന് ലഭിച്ച മറുപടി ഇങ്ങനെ

മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും അവരെ ചുമന്നു കൊണ്ട് നടക്കുന്നത് കൊണ്ട് കോണ്‍ഗ്രസ് അധപതിക്കുകയാണെന്നും മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍ പാഷ. ലീഗ് കോണ്‍ഗ്രസിനൊരു ബാധ്യതയാണെന്നും ലീഗ് മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും കമാല്‍ പാഷ ഒരു അഭിമുഖത്തില്‍ പറഞ്ഞു.[www.malabarflash.com]


കമാല്‍ പാഷ പറഞ്ഞത്: 
”മുസ്ലിംലീഗ് എന്ന വര്‍ഗീയപ്പാര്‍ട്ടിയെ ഒക്കെ ചുമന്നു കൊണ്ട് നടന്ന് കോണ്‍ഗ്രസ് അധഃപതിക്കുകയാണ്. അവരൊരു ബാധ്യതയാണ് കോണ്‍ഗ്രസിന്. കാരണം അഴിമതികള്‍ എന്തു മാത്രമാണ്. കാരണം, മരിച്ചു പോയൊരു പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിക്കുക. കോടിക്കണക്കിന് രൂപ പിരിക്കുക. അതിനെ കുറച്ച് കണക്കൊന്നുമില്ല. അവിടെ ആര്‍ക്കുമൊന്നും കൊടുത്തിട്ടുമില്ല. ലീഗ് മുസ്ലിംകളെ പ്രതിനിധീകരിക്കുന്നില്ല.”

അതേസമയം, പരാമര്‍ശം എന്ത് അടിസ്ഥാനത്തിലാണെന്ന് വിളിച്ചുചോദിച്ച ലീഗ് പ്രവര്‍ത്തകന് കമാല്‍ പാഷ നല്‍കിയ മറുപടിയെന്ന തരത്തില്‍ ഒരു ഓഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ആ ഓഡിയോയില്‍ പറയുന്നത് ഇങ്ങനെ: 
”മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ഞാന്‍ പറഞ്ഞത് തന്നെയാണ്. ഞാനൊരു ഉദാഹരണം പറഞ്ഞുതരാം. യുഡിഎഫ് തോല്‍ക്കാന്‍ ഇവന്‍മാര് മാത്രമാണ്. ഇബ്രാഹിംകുഞ്ഞിന്റെ മകനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തോടെ, അതുവരെ അനുകൂലമായിരുന്ന ആളുകളെല്ലാം എതിരായി. 

മുസ്ലീങ്ങളെ മാത്രം ഉണ്ടാക്കാനാണെന്ന് പറഞ്ഞ് ഇവന്‍മാര്‍ നടക്കും. ഒന്നും ചെയ്യത്തില്ല. കണ്ടവന്റെ പേരില്‍ പൈസയും പിരിച്ച് നടക്കും. പേയ്‌മെന്റിന് സീറ്റിന് 35 കോടി രൂപയാണ് രണ്ട് അവന്‍മാര്‍ വാങ്ങി വച്ചിരിക്കുന്നത്. ഇതിന്റെ കാര്യങ്ങളെല്ലാം എന്റെ കൈയിലുണ്ട്. 

ലീഗിന്റ വര്‍ഗീയത എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അറിയേണ്ട. നിങ്ങള്‍ക്ക് നിങ്ങളുടെ ധാരണ, എനിക്ക് എന്റെ ധാരണ. മുസ്ലീങ്ങള്‍ക്ക് വേണ്ടി ഒരു വകയും ഇവര്‍ ചെയ്യുന്നില്ല. കത്വയിലെ പെണ്‍കുട്ടിക്ക് വേണ്ടി മൂന്നര കോടി പിരിച്ചിട്ട് ഒരു രൂപ അവിടെ കൊടുത്തിട്ടുണ്ടോ. കേരളം മുഴുവനും സഞ്ചരിക്കുന്ന ആളാണ് ഞാന്‍. എനിക്ക് അറിയാം കാര്യങ്ങള്‍. ലീഗിന്റെ വര്‍ഗീയത എന്താണെന്ന് കൂടുതല്‍ എനിക്ക് വിശദീകരിക്കാന്‍ വയ്യ.”

ഉപദേശികള്‍ പിണറായി വിജയനെ തെറ്റായ ദിശയിലേക്ക് നയിച്ചിട്ടുണ്ടെന്നും കെമാല്‍ പാഷ അഭിമുഖത്തില്‍ പറഞ്ഞു. ”അവരെയൊക്കെ കളഞ്ഞ് അദ്ദേഹം തന്നെ ഭരിച്ചാല്‍ മതി. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും വലിയ പ്രതിച്ഛായയുള്ള മന്ത്രി കെ സുധാകരനായിരുന്നു. അഴിമതി തീരെയില്ല. പ്രതിച്ഛായയുള്ള സുധാകരനെ മാറ്റി നിര്‍ത്തി മറ്റൊരാളെ മത്സരിപ്പിക്കാന്‍ പിണറായി തയ്യാറായി. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. 

അതു പോലെയാണ് തോമസ് ഐസകും രവീന്ദ്രനാഥും. മിടുക്കരായ മന്ത്രിമാരെ മാറ്റി നിര്‍ത്തിയാണ് അദ്ദേഹം തയ്യാറായി. അവിടെ കുടുംബാധിപത്യമൊന്നും പ്രശ്നമല്ല. തുടര്‍ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.”

”ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പ്രതിപക്ഷം ഇതുപോലെ കുത്തഴിഞ്ഞതാണെന്ന ധാരണ എനിക്ക് കിട്ടിയിട്ടില്ല. കക്ഷി രാഷ്ട്രീയത്തെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്. എന്റെ ഉപദേശങ്ങളോ വിമര്‍ശനങ്ങളോ അല്ല വിശക്കുന്ന ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. വിശക്കുന്ന ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് പിണറായി വിജയന്‍ വച്ചുനീട്ടുന്ന ഭക്ഷണക്കിറ്റാണ്. വിശപ്പിന്റെ മുമ്പില്‍ ഉപദേശമൊന്നും വിലപ്പോവില്ല.”- കമാല്‍ പാഷ പറഞ്ഞു.

Post a Comment

0 Comments