NEWS UPDATE

6/recent/ticker-posts

വാടകവീട്ടിൽനിന്ന് കഞ്ചാവും വാറ്റുചാരായവും പിടിച്ചെടുത്തു: യുവതി അറസ്റ്റിൽ

ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ വീടിനുള്ളിൽനിന്നും കാറിൽ നിന്നുമായി 29 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മാവേലിക്കര ജില്ലാ ആശുപത്രിക്ക് സമീപം എടുത്ത വാടക വീട്ടിൽനിന്നുമാണ് 29 കിലോ കഞ്ചാവും 4.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ കോട വാറ്റ് ഉപകരണങ്ങളും 1785 പായ്ക്കറ്റ് ഹാൻസും പോലീസ് പിടിച്ചെടുത്തത്.[www.malabarflash.com]


ഒന്നാം പ്രതി മാവേലിക്കര പോനകം എബനേസർ പുത്തൻവീട്ടിൽ തോമസ് മകൻ ലിജു ഉമ്മൻ തോമസ് (40) ഒളിവിലാണ്. രണ്ടാം പ്രതി കായംകുളം ചേരാവള്ളി തയ്യിൽ തെക്കതിൽ വീട്ടിൽ നിമ്മിയെ (32) പോലീസ് അറസ്റ്റു ചെയ്തു. ഒന്നാം പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജജിതമാക്കി.

ആലപ്പുഴ ജില്ലാ പോലീസ് മേധാവി സാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ നർക്കോട്ടിക്ക് ഡിവൈഎസ്പി ബിനുകുമാറിന്റെയും ചെങ്ങന്നൂർ ഡിവൈഎസ്പി പി.എ.ബേബിയുടെയും നിർദേശാനുസരണം മാന്നാർ സിഐ ന്യൂമാൻ മാവേലിക്കര എസ്ഐ എബി.പി.മാത്യു, കെ.കെ.പ്രസാദ്, ആലപ്പുഴ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ്, സന്തോഷ്, സിപിഒമാരായ ഗിരീഷ് ലാൽ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, ശ്രീകുമാർ, മാവേലിക്കര സ്റ്റേഷനിലെ സീനിയർ സിപിഒമാരായ സിനു വർഗീസ്, പ്രതാപ്‌ മോനാൻ, പ്രസന്നകുമാരി സിപിഒമാരായ മനു, ഗോപകുമാർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തി രണ്ടാം പ്രതിയെയും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്.

ലിജു ഉമ്മന്റെ ആഡംബര കാർ പോലീസ് കസ്റ്റഡിയിലെടുത്തു. നിമ്മിയെ കൂടെ കൂട്ടി യാത്ര ചെയ്താണ് ലിജു പോലീസ് ചെക്കിങ്ങിൽനിന്ന് രക്ഷപെട്ടിരുന്നത്. നിമ്മിയുടെ ഭർത്താവായ കായംകുളം സ്വദേശി വിദേശത്താണ്. രണ്ടു വർഷമായി ഇരുവരും സ്വരചേർച്ചയിലല്ല. ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയ ശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കര ഭാഗത്ത് വാടക വീടെടുത്ത് താമസിപ്പിച്ച് വന്നിരുന്നത്.

Post a Comment

0 Comments