കറുകപ്പള്ളിക്ക് സമീപം താമസിക്കുന്ന വീട്ടുടമ ഇടപ്പള്ളിയിലെ ഏജന്‍സി വഴിയാണ് ഇവരെ ജോലിക്കായി നിയമിച്ചത്. ജോലിക്കെത്തിയ രണ്ടാമത്തെ ദിവസം ഉച്ചയോടെ പോയ ഇവർ പിന്നീട് തിരികെ വന്നില്ല. വീട്ടുടമ ഫോൺ ചെയ്തപ്പോൾ മക്കള്‍ക്ക് സുഖമില്ല എന്നായിരുന്നു മറുപടി. പിന്നീടാണ് ആഭരണങ്ങളും 10,000 രൂപയും നഷ്ട്ടപ്പെട്ട കാര്യം വീട്ടുടമുയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നോര്‍ത്ത് പോലീസിൽ പരാതി നല്‍കുകയായിരുന്നു.
വാടക വീടുകളില്‍ മാറിമാറി താമസിച്ചിരുന്ന യുവതിയെ തലക്കോട് ഭാഗത്തുള്ള ഒരു വാടക വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. മണര്‍കാടുള്ള സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ നിന്ന് ഇവർ പണയംവച്ച ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു.
0 Comments