പ്രചാരണ ഘട്ടങ്ങളിലെല്ലാം ചിഹ്നവും ചിത്രവുമടങ്ങിയ മാസ്ക് ഉപയോഗിക്കാമെങ്കിലും വോട്ടെടുപ്പു ദിവസം പോളിംഗ് ബൂത്തിൽ ഇത്തരം മാസ്ക് ധരിച്ചെത്താൻ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട പ്രകാരം വിലക്കുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് വ്യാപകമായ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പുതിയ മാർഗം കൂടി സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കുന്നത്.
പ്രചാരണത്തിന്റെ ഭാഗമായി ചിഹ്നവും ചിത്രവും അടങ്ങിയ തൊപ്പി, മാസ്ക്, മുഖംമൂടി എന്നിവയെല്ലാം ഉപയോഗിക്കാം. ഉപയോഗിക്കുന്ന ഓരോ എണ്ണത്തിനും തെരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിച്ച തുക സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവായി കണക്കാക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തിറക്കിയ മാതൃകാ പെരുമാറ്റ സംഹിതയിൽ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ എല്ലാം തെരഞ്ഞെടുപ്പു ചെലവു പരിധി കമ്മീഷൻ ഒന്നര ഇരട്ടിയായി ഉയർത്തിയിരുന്നു.
എന്നാൽ, സാമൂഹിക മാധ്യമങ്ങൾ വഴി സ്ഥാനാർഥികൾക്കെതിരേ അപകീർത്തികരമായ പരാമർശങ്ങളോ വ്യക്തികഹത്യകളോ നടത്തിയെന്നു പരാതി ലഭിച്ചാൽ കേസെടുത്തു നിയമപരമായ നടപടി സ്വീകരിക്കും.
വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ ഭാഷാപരമോ ആയ സംഘർഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്നു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
എന്നാൽ, സാമൂഹിക മാധ്യമങ്ങൾ വഴി സ്ഥാനാർഥികൾക്കെതിരേ അപകീർത്തികരമായ പരാമർശങ്ങളോ വ്യക്തികഹത്യകളോ നടത്തിയെന്നു പരാതി ലഭിച്ചാൽ കേസെടുത്തു നിയമപരമായ നടപടി സ്വീകരിക്കും.
വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ ഭാഷാപരമോ ആയ സംഘർഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്നു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
0 Comments