NEWS UPDATE

6/recent/ticker-posts

കോവിഡിനിടെയുണ്ടായ പേമാരിയിലും കാറ്റിലും ജനജീവിതം സ്തംഭിച്ച് മുംബൈ; മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു, പലയിടങ്ങളിലും വെള്ളപ്പൊക്കം

മുംബൈ: കോവിഡ് വ്യാപനത്തിനിടെ തുടര്‍ച്ചയായ രണ്ടാംദിനവും ശക്തമായി തുടരുന്ന കാറ്റിലും പേമാരിയിലും ജനജീവിതം സ്തംഭിച്ച് മുംബൈ നഗരം. ചൊവ്വാഴ്ച  നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. ബുധനാഴ്ച ത്തെ കനത്തമഴയെ തുടർന്ന് നഗരത്തില്‍ വെളളക്കെട്ട് രൂക്ഷമായി.[www.malabarflash.com] 

ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടു. വസായ് വിരാര്‍ മേഖലയിലാണ് ജനങ്ങള്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. അതിതീവ്രമഴ പ്രവചിച്ച സാഹചര്യത്തില്‍ മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റു ചില പ്രദേശങ്ങളിലും  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

മുംബൈയ്ക്ക് പുറമേ താനെ, പാല്‍ഘര്‍, റായ്ഘട്ട്, നാസിക് തുടങ്ങിയ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. താനെ, പാല്‍ഘര്‍, നാസിക് എന്നി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണ അതോറിറ്റി ദുരിതബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച 2005ന് ശേഷമുളള ഏറ്റവും വലിയ മഴയാണ് മുംബൈയില്‍ അനുഭവപ്പെട്ടത്. വിവിധ ഭാഗങ്ങളില്‍ വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വ്യാഴാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. 

ബുധനാഴ്ച മുംബൈയിലെ കൊളാബ പ്രദേശത്ത് മണിക്കൂറില്‍ 106 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിച്ചിരുന്നു. അടുത്തിടെയുണ്ടായ നിസര്‍ഗ് ചുഴലിക്കാറ്റിനേക്കാളും തീവ്രമാണിത്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. നിരവധി യാത്രക്കാര്‍ ലോക്കല്‍ ട്രെയിനുകളില്‍ കുടുങ്ങി.

Post a Comment

0 Comments