NEWS UPDATE

6/recent/ticker-posts

ബി ജെ പിക്ക് വേണ്ടി സ്വപ്‌ന വഴി അനില്‍ നമ്പ്യാര്‍ യു എ ഇ കോണ്‍സുലേറ്റിന്റെ സഹായങ്ങള്‍ തേടി

കൊച്ചി: തിരുവനന്തപുരം നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുായി ജനം ടി വി കോ-ഓര്‍ഡിനേറ്റര്‍ അനില്‍ നമ്പ്യാര്‍ക്കുള്ളത് വലിയ ബന്ധം. അനിലിനുമായി ഉറ്റ സൗഹൃദമുണ്ടെന്നത് അടക്കമുള്ള സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു.[www.malabarflash.com] 

അനില്‍ നമ്പ്യാര്‍ക്ക് ഗള്‍ഫില്‍ പോകാനുള്ള തടസം നീക്കി നല്‍കിയത് സ്വപ്ന സുരേഷാണ്. ബി ജെ പിക്ക് വേണ്ടി യു എ ഇ കോണ്‍സുലേറ്റിന്റെ സഹായങ്ങള്‍ അനില്‍ നമ്പ്യാര്‍ അഭ്യര്‍ഥിച്ചതായും സ്വപ്നയുടെ മൊഴിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനിലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.

യു എ ഇയില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് അനില്‍ തന്നോട് അഭ്യാര്‍ഥിച്ചതായി സ്വപ്‌നയുടെ മൊഴിയിലുണ്ട്. അനിലിന്റെ പേരില്‍ യു എ ഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് അറ്റ്ലസ് രാമചന്ദ്രന്റ അഭിമുഖത്തിനായി ദുബൈ സന്ദര്‍ശിക്കാന്‍ അനില്‍ തീരുമാനിച്ചത്. അവിടെ സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്ന അനില്‍ യാത്രാനുമതി ലഭിക്കാന്‍ സരിത്തിനെ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചു. കോണ്‍സലേറ്റ് ജനറല്‍ വഴി യാത്രാനുമതി നല്‍കി. അതിന് ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായെന്നും സ്വപ്‌ന പറയുന്നു.

അന്ന് യു എ ഇ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാര്‍ അന്വേഷിച്ചു. 2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിനായി അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചിരുന്നു. ഒരുമിച്ച് ഡ്രിങ്ക്സ് കഴിച്ചു.

ബന്ധുവിന്റെ ടൈല്‍ കട ഉദ്ഘാടനത്തിന് യു എ ഇ കോണ്‍സുല്‍ ജനറലിനെ കൊണ്ടുവരാന്‍ കഴിയുമോ എന്നും ആരാഞ്ഞു. താന്‍ അത് ഏറ്റു. അതിന് ശേഷം ടൈല്‍ കട ഉദ്ഘാടത്തിന് വീണ്ടും കണ്ടു. ഉദ്ഘാടനത്തിന് എത്തിയ കോണ്‍സുല്‍ ജനറലിന് എന്ത് സമ്മാനം കൊടുക്കണം എന്ന് ചോദിച്ചു. ഇക്കാര്യം താന്‍ കോണ്‍സല്‍ ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മാക്ബുക്ക് സമ്മാനമായി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കടയുടമ വഴി അത് സമ്മാനമായി നല്‍കി. ഇടക്ക് സൗഹൃദം പുതുക്കാനായി തന്നെ വിളിക്കാറുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി.

സ്വര്‍ണക്കടത്ത് സംബന്ധിച്ച വാര്‍ത്ത ചാനലുകളില്‍ വന്നപ്പോള്‍ അത് നിര്‍ത്താന്‍ കോണ്‍സുല്‍ ജനറല്‍ തന്റെ സഹായം അഭ്യര്‍ത്ഥിച്ചു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവില്‍ പോകാന്‍ തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ നിര്‍ദേശിച്ചു. അതിന് മുന്‍പ് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സുല്‍ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാന്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments