കാഞ്ഞങ്ങാട് : കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തട്ടികൊണ്ടു പോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.[www.malabarflash.com]
കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പിലെ ഷെഫീഖിനെ (26) ആക്രമിച്ച് പരിക്കേല്‍പ്പിച്ച ചിത്താരി മീത്തലിലെ അബ്ദുല്‍ അസീസ് (34), ചിത്താരി വി പി റോഡിലെ എം തൗഫീഖ് (24) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നും നാലും പ്രതികളാണിവര്‍.
കഴിഞ്ഞ മാര്‍ച്ച് ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷെഫീഖിനെ ചിത്താരിയില്‍ വെച്ച് ആറംഗ സംഘം വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പരാതി.
കേസില്‍ ഇനി നാലു പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
ചിത്താരിയിലെ ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധ വിഷയത്തിന്റെ പേരിലാണ് യുവാവിനെ തട്ടികൊണ്ടുപോയി ആക്രമണം നടത്തിയത്. പ്രതികളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.
ചിത്താരിയിലെ ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധ വിഷയത്തിന്റെ പേരിലാണ് യുവാവിനെ തട്ടികൊണ്ടുപോയി ആക്രമണം നടത്തിയത്. പ്രതികളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.
0 Comments