NEWS UPDATE

6/recent/ticker-posts

പോക്‌സോ കേസ് പ്രതി തെളിവെടുപ്പിന് ഹാര്‍ബറിലെത്തിച്ചപ്പോള്‍ കടലില്‍ ചാടി

കാസര്‍കോട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ പോക്‌സോ കേസ് പ്രതി തെളിവെടുപ്പിന് ഹാര്‍ബറിലെത്തിച്ചപ്പോള്‍ കടലില്‍ ചാടി. പ്രതിക്ക് വേണ്ടിയുള്ള തെരെച്ചില്‍ തുടരുന്നു.[www.malabarflash.com] 

ബുധനാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. മധൂര്‍ കാളിയങ്കാട് സ്വദേശി മഹേഷ് (28) ആണ് നെല്ലിക്കുന്ന് ഹാര്‍ബറില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസിനെ തള്ളി മാറ്റി ഓടി കടലില്‍ ചാടിയത്. 

പിന്നാലെ പോലീസുദ്യോഗസ്ഥന്‍ പ്രമോദ് കടലില്‍ ചാടിയെങ്കിലും രക്ഷിക്കാനായില്ല. എസ് ഐ വിപിന്‍, വനിതാ എസ് ഐ രൂപ എന്നിവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് പ്രമോദിനെ രക്ഷപ്പെടുത്തുകയായിരുന്നു. മഹേഷിനെ കണ്ടെത്താനായില്ല.

കുളിമുറി ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ക്യാമറ നെല്ലിക്കുന്ന് ഹാര്‍ബറിനടുത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നതായി മൊഴി നല്‍കിയതിന്റെ അടിസ്ഥനത്തില്‍ പ്രതിയെയും കൊണ്ട് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് യുവാവ് കടലിലിലേക്ക് ചാടിയത്.


സംഭവം നടന്ന ഉടനെ പോലീസ് തീരദേശ പോലീസിന്റെയും നാട്ടുകാരായ മത്സ്യതൊഴിലാളികളുടെയും സഹായത്തോടെ തിരച്ചില്‍ നടത്തിവരികയാണ്. ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.


വിവരമറിഞ്ഞ് എ എസ് പി ജേയ്‌സണ്‍ എബ്രഹാം, ഡി വൈ എസ് പി പി ബാലകൃഷ്ണന്‍, സി ഐ പി മനോജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. പാറക്കല്ലിന് ഇടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഫോണ്‍ കണ്ടെത്തി.

Post a Comment

0 Comments