ഏറ്റുമാനൂർ: വീടിനു സമീപമുള്ള കുളത്തിൽ വീണു നാലു വയസുകാരൻ മരിച്ചു. ഓണംതുരുത്ത് കാളന്പുകാട്ട് ഷിബുവിന്റെ മകൻ ഡാനിയൽ (4) നെയാണ് ഇന്നലെ ഉച്ചയോടെ വീടിനു സമിപത്തുള്ള ഓലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
ഇവരുടെ വീടിനു പിന്നിലുള്ള ഇവരുടെ തന്നെ പാടത്ത് ഷിബുവിന്റെ പിതാവ് ഫിലിപ്പ് ജോലി ചെയ്യുന്നുണ്ടായിരുന്നു. കുട്ടി ഫിലിപ്പിന്റെ അടുത്ത് എത്തിയപ്പോൾ ഫിലിപ്പ് കുട്ടിയെ ഇവിടെ നിൽക്കണ്ടേന്നു പറഞ്ഞു വീട്ടിലേക്കു മടക്കി അയച്ചു. കുറച്ചുനേരം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതോടെ വീട്ടിൽ ഉണ്ടായിരുന്നവർ അന്വേഷിച്ചു എത്തിയപ്പോളാണു കുട്ടിയെ കാണാതായ വിവരം അറിയുന്നത്.
തുടർന്നു വീട്ടുകാരും സമീപവാസികളും ചേർന്നു പ്രദേശത്ത് തിരച്ചിൽ നടത്തുകയും കുട്ടിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഏറ്റുമാനൂർ പോലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവരുടെ വീടിനു പിന്നിലുള്ള ഇവരുടെ തന്നെ പാടത്ത് ഷിബുവിന്റെ പിതാവ് ഫിലിപ്പ് ജോലി ചെയ്യുന്നുണ്ടായിരുന്നു. കുട്ടി ഫിലിപ്പിന്റെ അടുത്ത് എത്തിയപ്പോൾ ഫിലിപ്പ് കുട്ടിയെ ഇവിടെ നിൽക്കണ്ടേന്നു പറഞ്ഞു വീട്ടിലേക്കു മടക്കി അയച്ചു. കുറച്ചുനേരം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതോടെ വീട്ടിൽ ഉണ്ടായിരുന്നവർ അന്വേഷിച്ചു എത്തിയപ്പോളാണു കുട്ടിയെ കാണാതായ വിവരം അറിയുന്നത്.
തുടർന്നു വീട്ടുകാരും സമീപവാസികളും ചേർന്നു പ്രദേശത്ത് തിരച്ചിൽ നടത്തുകയും കുട്ടിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഏറ്റുമാനൂർ പോലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ പിതാവ് ഗൾഫിലാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കാൾക്ക് വിട്ടുനൽകും. മാതാവ്: അനീഷാ. സഹോദരങ്ങൾ: ഡിയോണ്, ഡെൽവിൻ. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞു മൂന്നിനു കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.
0 Comments