അൽഅഹ്സ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സക്ക് സമീപം ഒരു വീട്ടിനുള്ളിൽ സഹോദരങ്ങളായ നാല് യുവതികളും യുവാവും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ. ശഅ്ബ എന്ന ഗ്രാമത്തിലാണ് വീട്ടിനുള്ളിൽ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയത്.[www.malabarflash.com]
യുവതികളെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പ്രാദേശിക അറബി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാതാപിതാക്കൾ പുറത്തുപോയ സയമത്താണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. ഇരുവരും തിരിച്ചെത്തിയപ്പോഴാണ് അഞ്ച് മക്കൾ ദൂരുഹ സാഹര്യത്തിൽ മരിച്ചുകിടക്കുന്നത് കണ്ടത്.
യുവതികൾ 14നും 22നുമിടയിൽ പ്രായമുള്ളവരും യുവാവ് ഇവരുടെ ഏറ്റവും മൂത്ത സഹോദരനുമാണെന്നാണ് വിവരം. സംഭവത്തിലെ ദുരൂഹത അഴിക്കാൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കിഴക്കൻ മേഖല പോലീസ് അസിസ്റ്റൻറ് വക്താവ് കേണൽ മുഹമ്മദ് അൽദുറൈം പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് വിവരം ലഭിച്ചത്. ഉടനെ പോലീസ് സ്ഥലത്തെത്തി. പിതാവാണ് അഞ്ച് പേരും മരിച്ചുകിടക്കുന്നത് കണ്ടത്. അന്വേഷണത്തിന് നടപടി പൂർത്തിയാക്കിയതായും പോലീസ് വക്താവ് പറഞ്ഞു.
യുവതികളെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പ്രാദേശിക അറബി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാതാപിതാക്കൾ പുറത്തുപോയ സയമത്താണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. ഇരുവരും തിരിച്ചെത്തിയപ്പോഴാണ് അഞ്ച് മക്കൾ ദൂരുഹ സാഹര്യത്തിൽ മരിച്ചുകിടക്കുന്നത് കണ്ടത്.
യുവതികൾ 14നും 22നുമിടയിൽ പ്രായമുള്ളവരും യുവാവ് ഇവരുടെ ഏറ്റവും മൂത്ത സഹോദരനുമാണെന്നാണ് വിവരം. സംഭവത്തിലെ ദുരൂഹത അഴിക്കാൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കിഴക്കൻ മേഖല പോലീസ് അസിസ്റ്റൻറ് വക്താവ് കേണൽ മുഹമ്മദ് അൽദുറൈം പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് വിവരം ലഭിച്ചത്. ഉടനെ പോലീസ് സ്ഥലത്തെത്തി. പിതാവാണ് അഞ്ച് പേരും മരിച്ചുകിടക്കുന്നത് കണ്ടത്. അന്വേഷണത്തിന് നടപടി പൂർത്തിയാക്കിയതായും പോലീസ് വക്താവ് പറഞ്ഞു.
0 Comments