NEWS UPDATE

6/recent/ticker-posts

വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച  രണ്ടുപേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രണ്ടുപേരും വിദേശത്ത് നിന്ന് വിമാനത്തിലെത്തിയവരാണ്.[www.malabarflash.com]

ദുബൈയിൽ നിന്ന് കോഴിക്കോട്ടെത്തിയയാൾക്കും അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തിയയാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും സ്വന്തം ജില്ലയിൽ ചികിത്സയിൽ തുടരുകയാണ്.

സംസ്ഥാനത്ത് ഇതുവരെ 505പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 17പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. പ്രവാസികളുടെ നിരീക്ഷണത്തിനായി നോഡൽ ഓഫീസറെ നിയമിക്കും.

സർക്കാരിൻെറ കെയർസന്റെറുകളിൽ കഴിയുന്നവരെയും വീട്ടുനിരീക്ഷണത്തിലുള്ളവരെയും ആരോഗ്യപ്രവർത്തകർ നിരന്തരം ബന്ധപ്പെടും. സർക്കാരിൻെറ കെയർസന്റെറുകളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം 24മണിക്കൂറും ഉറപ്പുവരുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആപ്പ് വഴി ഡോകട്ർമാർ വിഡിയോ കോളിലുടെ ബന്ധപ്പെടും.

ഇതരസംസ്ഥനത്ത് നിന്നും പാസുമായി വരുന്നവർക്ക് മാത്രമേ അതിർത്തികടക്കാൻ സാധിക്കുകയുള്ളൂ. മറ്റുസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ക്രമീകരണത്തിന് വിധേയമാകണം. വിദൂരസ്ഥലങ്ങളിൽ അകപ്പെട്ടവരെ ട്രെയിനിൽ എത്തിക്കുന്നതിനായുള്ള പരിശ്രമം തുടരുകയാണ്. ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്നാകും പുറപ്പെടുക. വിദ്യാർഥികൾക്കായിരിക്കും ഇതിൽ മുൻഗണന. തുടർന്ന് മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്നും ട്രെയിനുകൾ പുറപ്പെടും.

ശിശുമരണനിരക്ക് സംസ്ഥാനത്ത് വളരെ കുറഞ്ഞനിലയിലെത്തിയ അവസരത്തിലാണ് ഞയറാഴ്ച  മാതൃദിനം ആഘോഷിക്കുന്നത്. ആയിരം കുട്ടികൾ ജനിക്കുേമ്പാൾ ഏഴ് കുട്ടികൾ മാത്രമാണ് കേരളത്തിൽ മരണപ്പെടുന്നത്. ഇത് അഭിമാനകരമായ നേട്ടമാണ്.

ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ അടിച്ചുകൊണ്ടുപോകുന്നതായി പ്രചാരണമുണ്ട്. കഴിഞ്ഞ ബജറ്റ് പരിശോധിച്ചാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100കോടിയും മലബാർ കൊച്ചി ദേവസ്വം ബോർഡിന് 36 കോടി രൂപയും നീക്കിവെച്ചു. ശബരിമലയുടെ ഭാഗമായുള്ള നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ കിഫ്ബിയിലുടെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ശബരിമല തീർഥാടനത്തിന് 30 കോടിയുടെ പ്രത്യേക ഗ്രാൻറ് നൽകി.

കൂത്താട്ടുകളും മഹാദേവ ക്ഷേത്രമടക്കം തകർച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ പരിരക്ഷക്കായി പ്രത്യേക പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്. തത്വമസി എന്നപേരിൽ തീർഥാടന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ബജറ്റ് പരിശോധിച്ചാൽ സർക്കാർ കൊണ്ടുപോകുകയാണോ കൊടുക്കുകയാണോ എന്ന് വ്യക്തമാകും. ഇതൊക്കെയാണ് സത്യം എന്നിരിക്കെ സമൂഹത്തിൽ ചിലർ മതവിദ്വേഷം പടർത്താൻ ഒരുങ്ങിയിരിക്കുകയാണ്.

ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, അംബാജി ക്ഷേത്രം, മഹാരാഷ്ട്രയിലെ മഹാലക്ഷ്മി ക്ഷേത്രം ക്വാലാലംപൂർ, സായ്ഭായ ട്രസ്റ്റ് 51 കോടി, പാട്നയിലെ മഹാവീർ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെല്ലാം അതത് സർക്കാരുകൾക്ക് സംഭാവന നൽകിയിട്ടുണ്ട്. പ്രതിസന്ധികാലത്തും കൊതുകിന് ചോര തന്നെ കൗതുകം എന്ന നിലയിലാണ് ചിലരുടെ പ്രവർത്തനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments