ജനവാസ മേഖലയിൽ മിസൈലുകൾ വീണതായി റിപ്പോർട്ട് ഇല്ല. ആക്രമണത്തിൽ ആർക്കും അപകടമില്ലെന്ന് ഖത്തർ അറിയിച്ചു. പിന്നാലെ ഖത്തറും യുഎഇയും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെ ഇത് ബാധിക്കും.
ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യുഎസ് വർഷിച്ചതിനു തുല്യമായ എണ്ണം ബോംബുകൾ ഖത്തറിലെ അൽ അദൈദ് സൈനിക താവളത്തിൽ വർഷിച്ചെന്നും ജനവാസമില്ലാത്ത പ്രദേശത്തായതിനാലാണ് അൽ അദൈദ് സൈനികതാവളം ആക്രമിച്ചതെന്നും ഇറാൻ പറഞ്ഞു.
ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യുഎസ് വർഷിച്ചതിനു തുല്യമായ എണ്ണം ബോംബുകൾ ഖത്തറിലെ അൽ അദൈദ് സൈനിക താവളത്തിൽ വർഷിച്ചെന്നും ജനവാസമില്ലാത്ത പ്രദേശത്തായതിനാലാണ് അൽ അദൈദ് സൈനികതാവളം ആക്രമിച്ചതെന്നും ഇറാൻ പറഞ്ഞു.
ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിൽ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാൻ സൈന്യം സ്ഥിരീകരിച്ചു. വിജയ പ്രഖ്യാപനം എന്നു പേരിട്ടാണ് ഇറാന്റെ ആക്രമണം. അയൽരാജ്യമായ ഖത്തറുമായുള്ള സൗഹൃദത്തെ ഇത് ബാധിക്കില്ലെന്ന് ഇറാൻ പ്രതികരിച്ചു. ഇറാഖിലെ യുഎസ് സൈനിക താവളത്തിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
0 Comments