NEWS UPDATE

6/recent/ticker-posts

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയുടെ ഇടപെടല്‍ ; ഭൂഗര്‍ഭ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തു. പൂഞ്ചിലെ സുരന്‍കോട്ടില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും കഴിഞ്ഞദിവസം സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ അഞ്ച് സ്ഫോടക വസ്തുക്കളും രണ്ട് വയര്‍ലെസ് സെറ്റുകളും മൂന്ന് ബ്ലാങ്കറ്റുകളും ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തി. ഭീകരരുടെ സാന്നിധ്യം കണ്ടെത്താന്‍ തിരച്ചില്‍ നടത്തി. (www.malabarflash.com)


കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും കേന്ദ്രമാണ് പൂഞ്ചും രജൗരിയും. ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് മണിക്കൂറുകള്‍ക്ക് ശേഷം, പൂഞ്ചിലും മറ്റ് സെക്ടറുകളിലും നിയന്ത്രണ രേഖയ്ക്ക് കുറുകെ പാകിസ്ഥാന്‍ സൈന്യം ഇന്നലെ രാത്രി 'പ്രകോപനമില്ലാതെ' വെടിവയ്പ്പ് പുനരാരംഭിച്ചിരുന്നു.

2025 മെയ് 04 മുതല്‍ 05 വരെ രാത്രിയില്‍, ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മേന്ദര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ എന്നിവയ്ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് കുറുകെ പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ പ്രകോപനമില്ലാതെ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈന്യം വേഗത്തിലും ആനുപാതികമായും പ്രതികരിച്ചു,'' ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. തുടര്‍ച്ചയായ 11-ാം ദിവസമാണ് നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഏപ്രില്‍ 22-ലെ പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ശേഷം സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പാക്കിസ്ഥാനികളുടെയും വിസ റദ്ദാക്കുകയും ഇന്ത്യയില്‍ താമസിക്കുന്നവരോട് ഉടന്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 1960ല്‍ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടിയും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്രബന്ധം താഴ്ത്തുകയും ചെയ്തിരുന്നു.

Post a Comment

0 Comments